യുവതിയുടെ പരാതിയില്‍ കാളിയാര്‍ പൊലീസ് കേസ് രജിസ്റ്റ്‍ ചെയ്ത് അന്വേഷണം തുടങ്ങി. പ്രതി പ്രദേശവാസിയല്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

തൊടുപുഴ: വണ്ണപ്പുറത്ത് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന നഴ്സിനെ അക്രമിച്ച കേസിലെ പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിമാക്കി. ബൈക്കിലെത്തിയ പ്രതിയെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്വേഷണം.

വ്യാഴാഴ്ച്ച രാത്രി 8.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില് നഴ്സായ യുവതി തിരികെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ജനവാസമില്ലാത്ത സ്ഥലത്തെത്തിയപ്പോള്‍ പുറകെ ബൈക്കിലെത്തിയ ആള്‍ ഉപദ്രവിക്കുകയായിരുന്നു. പേടി മൂലം സ്കൂട്ടര്‍ മുന്നോട്ടെടുക്കാനായില്ലെന്നും തുടര്‍ന്ന് ഉച്ചത്തില്‍ നിലവിളിച്ചപ്പോള്‍ പ്രതി ഓടി രക്ഷപെട്ടെന്നുമാണ് യുവതി കാളിയാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഉടന്‍ തന്നെ തോട്ടടുത്ത ആശുപത്രിയിലെത്തിച്ച് യുവതിക്ക് പ്രാഥമിക ചികില്‍സ നല്‍കി.

മണിപ്പൂരിൽ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു, കൊടുംക്രൂരത

യുവതിയുടെ പരാതിയില്‍ കാളിയാര്‍ പൊലീസ് കേസ് രജിസ്റ്റ്‍ ചെയ്ത് അന്വേഷണം തുടങ്ങി. പ്രതി പ്രദേശവാസിയല്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വിജനമായ സ്ഥലത്ത് ഇരുട്ടുള്ള സമയത്തായതിനാല്‍ ആളെ തിരിച്ചറിയാൻ യുവതിക്ക് കഴിയാത്തതാണ് വെല്ലുവിളി. തോട്ടടുത്ത പ്രദേശത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.ഇതിലെ ആ സമയങ്ങള്‍ കടന്നുപോയ വണ്ടികള്‍ പരിശോധിച്ചാല്‍ പ്രതിയെ കണ്ടെത്താനാകുമെന്നാണ് പൊലീസിന്‍റെ പ്രതിക്ഷ. മൊബൈള്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്