Mullaperiyar: തമിഴ്നാടിന്റേത് കോടതിയലക്ഷ്യം; റൂൾ കർവ് പാലിച്ചില്ല; സുപ്രീംകോടതിയെ അറിയിക്കുമെന്നും മന്ത്രി
കേരള മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാടുമായി നേരിട്ട് സംസാരിക്കും.നടപടികൾ പാലിക്കാത്തത് ഗൗരവതരം എന്ന് അറിയിക്കും. ഒരു സർക്കാരിൽ നിന്ന് പ്രതീക്ഷിക്കാത്ത നടപടിയാണ് തമിഴ്നാടിന്റെ ഭാഗത്തുനിന്നുണ്ടായത്
മുല്ലപ്പെരിയാർ: മുന്നറിയിപ്പ് ഇല്ലാതെ (withour prior information)തമിഴ്നാട് മുല്ലപ്പെരിയാറിലെ (mullaperiyar)ഷട്ടർ തുറന്നതും വെള്ളം ഒഴുക്കിയതും കോടതിയലക്ഷ്യവും ഗൗരവതരവുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. തമിഴ്നാട് റൂൾ കർവ് പാലിച്ചില്ല. ഇക്കാര്യം പരാതി ആയി സുപ്രീംകോടതിയെ അറിയിക്കും.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാടുമായി നേരിട്ട് സംസാരിക്കും.നടപടികൾ പാലിക്കാത്തത് ഗൗരവതരം എന്ന് അറിയിക്കും. ഒരു സർക്കാരിൽ നിന്ന് പ്രതീക്ഷിക്കാത്ത നടപടിയാണ് തമിഴ്നാടിന്റെ ഭാഗത്തുനിന്നുണ്ടായത്. 142 അടിയിൽ ജലം നിലിനിർത്താൻ തമിഴ്നാടിന് വ്യഗ്രതയാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു
ഡാമിലെ ജലനിരപ്പ് 142 അടിയായി നിലനിർത്താൻ നടപടി എടുക്കണം. രാത്രിയിൽ മുന്നറിയിപ്പില്ലാതെ ഇങ്ങനെ വെള്ളം ഒഴുക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിലെ ഗുരുതര സാഹചര്യം എംപിമാർ പാർലമെന്റിലും രാജ്യസഭയിലും അറിയിക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. മേൽനോട്ട സമിതി ഉടൻ ചേരണമെന്നും റോഷി ആവശ്യപ്പെട്ടു. നിലവിൽ വിവിധ വകുപ്പുകൾ ജാഗ്രതയിലാണ്. പുതിയ ഡാം വേണമെന്നത് കേരളത്തിന്റെ ആവശ്യമാണ്. തമിഴ്നാടിന്റെ ഈ പ്രവൃത്തി തുടരുമോ ഇല്ലയോ എന്നുറപ്പില്ലാത്തതിനാൽ പൊലീസ്, അഗ്നിശമന സേന അടക്കമുള്ള പ്രതിരോധ നടപടികൾ കേരളം ശക്തമാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു