പ്രതിഭാഗം അഭിഭാഷകനായ അഡ്വ. രാമൻപിള്ളയ്ക്ക് രണ്ടാം നിലയിലെ കോടതിയിൽ കയറാൻ ആരോഗ്യപ്രശ്നം ഉണ്ടെന്ന് കാട്ടി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഉത്തരവ്.
തിരുവനന്തപുരം:മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ ഇനി മുതൽ തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയില്‍ നടക്കും. പ്രതിഭാഗ അഭിഭാഷകനായ രാമൻപിള്ളയ്ക്ക് രണ്ടാം നിലയിലെ കോടതിയിൽ കയറാൻ ആരോഗ്യപ്രശ്നം ഉണ്ടെന്ന് കാട്ടി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സെഷൻസ് കോടതി ഉത്തരവിട്ടത്.
2019 ആഗസ്റ്റ് മൂന്ന് വെളുപ്പിന് ഒരു മണിക്കാണ് 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു മാധ്യമപ്രവര്‍ത്തകന്‍ കെ എം. ബഷീർ കൊല്ലപ്പെട്ടത്.
