Asianet News MalayalamAsianet News Malayalam

കോതമം​ഗലം പള്ളി ഏറ്റെടുക്കൽ; സാവകാശം വേണമെന്നാവർത്തിച്ച് സർക്കാർ ഹൈക്കോടതിയിൽ

 കൊവിഡിന്റെ പശ്ചാത്തലത്തിൽ സാവകാശം വേണമെന്നാണ് പറഞ്ഞത്. പള്ളി കണ്ടയ്ന്‍മെന്‍റ് സോണിലാണെന്നും പള്ളി ഉൾപ്പെടുന്ന മുനിസിപ്പൽ പരിധിയിൽ  മാത്രം 37 കൊവിഡ് രോഗികളുണ്ടെന്നും കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 
 

kothamangalam church case highcourt updates
Author
Cochin, First Published Aug 24, 2020, 3:16 PM IST

കൊച്ചി: കോതമംഗലം പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ സാവകാശം വേണമെന്ന് എറണാകുളം ജില്ലാ കളക്ടർ ഹൈക്കോടതിയിൽ പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിൽ സാവകാശം വേണമെന്നാണ് പറഞ്ഞത്. പള്ളി കണ്ടയ്ന്‍മെന്‍റ് സോണിലാണെന്നും പള്ളി ഉൾപ്പെടുന്ന മുനിസിപ്പൽ പരിധിയിൽ  മാത്രം 37 കൊവിഡ് രോഗികളുണ്ടെന്നും കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

പള്ളി ഏറ്റെടുക്കൽ നടപടിയുമായി മുമ്പോട്ട് പോയാൽ ആളുകൾ സംഘടിക്കാൻ സാധ്യതയുണ്ടെന്നും ഇത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നും കളക്ടർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പികണമെന്നും കളക്ർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. 

മുളന്തുരുന്തി പള്ളിയിൽ കോടതി ഉത്തരവ് നടപ്പാക്കിയപ്പോൾ കൊവിഡ് പ്രോട്ടോക്കോൾ  ലംഘിച്ച് ആളുകൾ സംഘടിച്ചു.  ഇവരുടെ സാമ്പിൾ പരിശോധന ഫലം വരാനിരിക്കുന്നതയുള്ളൂ.  ഇടുക്കി മുള്ളരിങ്ങാട് പള്ളിയിൽ കോടതി വിധി നടപ്പാക്കിയപ്പോൾ അവിടെ കൊവിഡ്
സൂപ്പർ സ്പ്രെഡ് ഉണ്ടായെന്നും ഹൈക്കോടതിയെ അറിയിച്ചു. ഹ‍ർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. പള്ളിയുടെ ഹാൾ കൊവിഡ് കെയർ സെന്റർ ആയതിനാൽ പള്ളി ഉൾക്കൊള്ളുന്ന പ്രദേശം കണ്ടെയ്ൻമെന്‍റ് സോൺ ആണെന്ന് സർക്കാർ കഴിഞ്ഞയാഴ്ച കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ വിധി നടപ്പാക്കാൻ സമയം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.  

Follow Us:
Download App:
  • android
  • ios