രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, നിര്‍വാഹക സമിതി അംഗങ്ങള്‍, എം പിമാര്‍, എം എല്‍ എമാര്‍, എ ഐ സി സി അംഗങ്ങള്‍, പോഷക സംഘടനകളുടെ സംസ്ഥാന അധ്യക്ഷന്‍മാര്‍ - ദേശീയ ഭാരവാഹികള്‍,ക്ഷണിക്കപ്പെട്ട അംഗങ്ങള്‍ എന്നിവരായിക്കും ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കുക

തിരുവനന്തപുരം: എ ഐ സി സി തീരുമാനപ്രകാരം കേരളത്തിലും നവ സങ്കല്‍പ്പ് ചിന്തന്‍ ശിബിരം സംഘടിപ്പിക്കാൻ കെ പി സി സി തീരുമാനം. കെ പി സി സി ചിന്തന്‍ ശിബിരം കോഴിക്കോട് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 23നും 24നുമായിട്ടാകും ചിന്തന്‍ ശിബിരം നടക്കുകയെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി റ്റി യു രാധാകൃഷ്ണന്‍ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, നിര്‍വാഹക സമിതി അംഗങ്ങള്‍, എം പിമാര്‍, എം എല്‍ എമാര്‍, എ ഐ സി സി അംഗങ്ങള്‍, പോഷക സംഘടനകളുടെ സംസ്ഥാന അധ്യക്ഷന്‍മാര്‍ - ദേശീയ ഭാരവാഹികള്‍,ക്ഷണിക്കപ്പെട്ട അംഗങ്ങള്‍ എന്നിവരായിക്കും ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കുക.

കെ പി സി സി വാ‍ർത്താക്കുറിപ്പ്

എ ഐ സി സി തീരുമാനപ്രകാരം കേരളത്തിലും നവ സങ്കല്‍പ്പ് ചിന്തന്‍ ശിബിരം സംഘടിപ്പിക്കാൻ തീരുമാനിച്ചു. കോഴിക്കോട് ബിച്ചിന് സമീപം ലയണ്‍സ് പാര്‍ക്കിന്‍റെ എതിര്‍വശം, ആസ്പിന്‍ കോര്‍ട്ടിയാര്‍ഡില്‍( ലീഡര്‍ കെ കരുണാകരന്‍ നഗര്‍ ) വെച്ച് ജൂലൈ 23,24 ( ശനി , ഞായര്‍ ) തീയതികളിലാകും നവ സങ്കല്‍പ്പ് ചിന്തിന്‍ ശിബിരം സംഘടിപ്പിക്കുക. രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, നിര്‍വാഹക സമിതി അംഗങ്ങള്‍, എം പിമാര്‍, എം എല്‍ എമാര്‍, എ ഐ സി സി അംഗങ്ങള്‍, പോഷക സംഘടനകളുടെ സംസ്ഥാന അധ്യക്ഷന്‍മാര്‍ - ദേശീയ ഭാരവാഹികള്‍,ക്ഷണിക്കപ്പെട്ട അംഗങ്ങള്‍ എന്നിവരായിക്കും ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കുന്നത്.

എ കെ ജി സെന്‍റർ ആക്രമണം: 8ാം നാളും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്, മാലപ്പടക്കം പൊട്ടിച്ച് യൂത്ത് ലീഗ് പ്രതിഷേധം

രണ്ടു ദിവസമായി സംഘടിപ്പിക്കുന്ന ചിന്തന്‍ ശിബരില്‍ ദേശീയ നേതാക്കളടക്കം കോണ്‍ഗ്രസിന്‍റെ മുഴുവന്‍ സംസ്ഥന നേതാക്കളും പങ്കെടുക്കും. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി ഒരു കലണ്ടര്‍ ചിന്തന്‍ ശിബരത്തില്‍ തയ്യാറാക്കും. സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ചിന്തന്‍ ശിബിരം സംഘടിപ്പിക്കുന്നത്. പാര്‍ട്ടിയുടെ കാലാനുസൃതവും സമൂലവുമായ നവീകരണമെന്ന ലക്ഷ്യമാണ് ഈ ഉദ്യമത്തിന് പിന്നില്‍. പാര്‍ട്ടി ഫോറങ്ങളില്‍ ദളിത്, പിന്നാക്ക, ഒ ബി സി, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വനിതകള്‍, യുവാക്കള്‍ എന്നിവര്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതിന്‍റെ ആവശ്യകത ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നും കെ പി സി സി ജനറല്‍ സെക്രട്ടറി റ്റി യു രാധാകൃഷ്ണന്‍ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

83 -ാമത് മഹ്‍സൂസ് നറുക്കെടുപ്പില്‍ വിജയികളായത് രണ്ട് യു എ ഇ പൗരന്മാര്‍ ഉള്‍പ്പെടെ എട്ട് അറബ് വംശജര്‍