കരിപ്പൂർ വിമാനത്താവളത്തിൽ തല്ക്കാലം വലിയ വിമാനങ്ങൾ അനുവദിക്കില്ല
വലിയ വിമാനങ്ങൾ അനുവദിക്കുന്ന കാര്യം രണ്ടു മാസത്തിനു ശേഷം ആലോചിക്കും. കരിപ്പൂർ അന്വേഷണ റിപ്പോർട്ട് പഠിക്കുന്ന സമിതി ഇക്കാര്യം പരിശോധിക്കും.
ദില്ലി: കരിപ്പൂർ വിമാനത്താവളത്തിൽ തല്ക്കാലം വലിയ വിമാനങ്ങൾ അനുവദിക്കില്ല. വലിയ വിമാനങ്ങൾ അനുവദിക്കുന്ന കാര്യം രണ്ടു മാസത്തിനു ശേഷം ആലോചിക്കും. കരിപ്പൂർ അന്വേഷണ റിപ്പോർട്ട് പഠിക്കുന്ന സമിതി ഇക്കാര്യം പരിശോധിക്കും.
സമിതി റിപ്പോർട്ടിന് അനുസരിച്ചായിരിക്കും തീരുമാനം. വ്യോമയാന സെക്രട്ടറിയെ ഇതിനായി ചുമതലപ്പെടുത്തി. സർക്കാർ ഇതിനായി രൂപീകരിച്ചത് ഒമ്പതംഗ സമിതിയെയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona