കോഴിക്കോട് കളക്ടറേറ്റിൽ വെച്ച് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എൽ എസ് ജി ഡി ഓവർസിയർ വിജിലൻസിന്റെ പിടിയിലായി. റോഡ് കോൺട്രാക്ട് ബിൽ പാസാക്കുന്നതിനായി കരാറുകാരനോട് പണം ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ, പരാതിയെ തുടർന്നാണ് വിജിലൻസ് പിടികൂടിയത്. ഇയാൾ നേരത്തെയും പണം വാങ്ങിയിരുന്നതായും വിജിലൻസ് നിരീക്ഷണത്തിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

കോഴിക്കോട് : കളക്ടറേറ്റിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ. എൽ എസ് ജി ഡി ഓവർസിയർ നവീൻ രവിയാണ് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. റോഡ് കോണ്‍ട്രാക്ട് എടുത്ത് ബിൽ പാസാക്കുന്നതിന് വേണ്ടിയാണ് നവീൻ പണം ആവശ്യപ്പെട്ടത്. കരാറുകാരൻ നൽകിയ പരാതിയിലാണ് വിജിലൻസ് ഓവർസിയറെ പിടികൂടിയത്. കുറച്ചു നാളായി നവീൻ രവി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. ഇയാൾക്കെതിരെ നേരത്തെയും പരാതി ഉണ്ടായിരുന്നുവെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു. ബില്ല് മനപ്പൂർവ്വം താമസിപ്പിച്ച് ആദ്യം അയ്യായിരം രൂപ വാങ്ങി. എന്നിട്ടും ബില്ലിൽ നടപടി എടുത്തില്ല. വീണ്ടും 10000 രൂപ ആവശ്യപ്പെട്ടു അപ്പോഴാണ് പരാതിക്കാരൻ വിജിലൻസിനെ വിവരം അറിയിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred