ആദ്യം വിളിച്ചത് തലശേരി സ്വദേശിയെന്ന് നോർക്ക സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിന്നീട് മുപ്പത്തിയഞ്ചുപേർ കാബൂളിലുണ്ടെന്ന് അറിയിച്ചു. നിലവിൽ ഇവരെല്ലാം സുരക്ഷിതരാണെന്നും നോർക്ക സി ഇ ഒ പറഞ്ഞു

തിരുവനന്തപുരം: കാബൂളിൽ നിന്ന് സഹായം തേടി നോർക്കയിലേക്ക് ആദ്യം വിളിച്ചത് തലശേരി സ്വദേശിയെന്ന് നോർക്ക സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിന്നീട് മുപ്പത്തിയഞ്ചുപേർ കാബൂളിലുണ്ടെന്ന് അറിയിച്ചു. നിലവിൽ ഇവരെല്ലാം സുരക്ഷിതരാണെന്നും നോർക്ക സി ഇ ഒ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാബൂളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നോർക്ക വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് നോർക്ക വകുപ്പ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകി. വിദേശകാര്യ മന്ത്രാലയത്തെ നോർക്ക സ്ഥിതിഗതികൾ അറിയിച്ചിട്ടുണ്ട്