വീണയ്ക്ക് എന്ത് എക്‌സീപീരിയൻസ് ആണ് ഉള്ളതെന്ന് ശോഭാ സുരേന്ദ്രൻ ചോദിച്ചു. മുഖ്യൻ വരച്ച വര കടക്കില്ല എന്നതല്ലേ വീണയുടെ അനുഭവ പരിചയം. മന്ത്രി വീണയ്ക്ക് വിവേകം ഇല്ല. അത് കൊണ്ടാണ് ഇത്തരം പ്രസ്താവന ഉണ്ടാകുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

പാലക്കാട്: കൊല്ലപ്പെട്ട ഡോക്ടർ വന്ദനദാസിനെക്കുറിച്ചുള്ള ആരോ​ഗ്യമന്ത്രി വീണാജോർജ്ജിന്റെ പരാമർശം സ്ത്രീവിരുദ്ധ പരാമർശമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. വീണയ്ക്ക് എന്ത് എക്‌സീപീരിയൻസ് ആണ് ഉള്ളതെന്ന് ശോഭാ സുരേന്ദ്രൻ ചോദിച്ചു. മുഖ്യൻ വരച്ച വര കടക്കില്ല എന്നതല്ലേ വീണയുടെ അനുഭവ പരിചയം. മന്ത്രി വീണയ്ക്ക് വിവേകം ഇല്ല. അത് കൊണ്ടാണ് ഇത്തരം പ്രസ്താവന ഉണ്ടാകുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

വീണാ ജോർജ്ജ് നടത്തിയ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനെതിരെ പ്രതികരണവുമായി ഡോക്ടർമാർ രം​ഗത്തെത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശനും മന്ത്രിയുടെ പരാമർശത്തെ വിമർശിച്ചു. എല്ലാ ഡോക്ടർമാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി ആരോഗ്യ മന്ത്രി പറയുകയെന്നു സതീശൻ പറഞ്ഞു. ഡോക്ടർക്ക് അക്രമത്തെ പ്രതിരോധിക്കാനുള്ള പരിചയമില്ലായിരുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണാ ജോർജ്ജ്. 

‌കേരളം ഇപ്പോൾ ദൈവത്തിന്റെ അല്ല, ചെകുത്താന്റെ രാജ്യം : ഡോക്ടറുടെ കൊലപാതകത്തിൽ രാമസിംഹൻ

പൊലീസ് കൊണ്ടുവന്ന പ്രതിയാണ് അക്രമം കാണിച്ചത്. അവിടെ ഒരു സിഎംഒയും മറ്റു ആരോ​ഗ്യപ്രവർത്തകരും ഉണ്ടായിരുന്നു. ഈ പെൺകുട്ടി ഒരു ഹൗസ് സർജനായിരുന്നു. അത്ര പരിചയസമ്പന്നയായിരുന്നില്ല. ഇങ്ങനെയൊരു ആക്രമണം ഉണ്ടായപ്പോൾ ഭയന്നിട്ടുണ്ടെന്നാണ് അവിടെയുള്ള ഡോക്ടർമാർ അറിയിച്ച വിവരമെന്നും വീണാ ജോർജ്ജ് പറഞ്ഞു. ഈ പരാമർശമാണ് വിവാദമായത്. 

വീണാജോർജിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം,ഡോക്ടർമാർക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയെന്ന് യുവമോർച്ച