മോദിയും രാഹുലും ഒന്നിച്ച് എൽഡിഎഫിനെ എതിര്‍ക്കുകയാണെന്നും ഇന്ത്യയെ കടക്കെണിയിലാക്കിയ മോദി ഇവിടെ വന്ന് കേരളം കടക്കെണിയിലാണെന്ന് ആരോപിക്കുകയാണെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ.മോദി- അംബാനി -അദാനി തുടങ്ങിയവരുടെ രാഷ്ട്രം ആക്കി ഇന്ത്യയെ മാറ്റിയെന്നും ഡി രാജ പറഞ്ഞ.

ഇടുക്കി: മോദിയും രാഹുലും ഒന്നിച്ച് എൽഡിഎഫിനെ എതിര്‍ക്കുകയാണെന്നും ഇന്ത്യയെ കടക്കെണിയിലാക്കിയ മോദി ഇവിടെ വന്ന് കേരളം കടക്കെണിയിലാണെന്ന് ആരോപിക്കുകയാണെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ഇന്ത്യൻ ഭരണ ഘടന മതേതര ജനാധിപത്യ രാഷ്ട്രം ആണെന്ന് പറയുമ്പോഴും ബിജെപി ഇന്ത്യയെ മതേതര രാഷ്ട്രമായി ആയി കാണുന്നുണ്ടോ എന്ന് ചോദിക്കണം. മോദി- അംബാനി -അദാനി തുടങ്ങിയവരുടെ രാഷ്ട്രം ആക്കി ഇന്ത്യയെ മാറ്റി. കേരളത്തിൽ സ്ത്രീകൾക്ക് എതിരെ അതിക്രമമില്ല. പത്തു വർഷമായി പിണറായി ഭരിക്കുന്നു. ഈ സമയത്ത് ഏത് കാര്യത്തിൽ ആണ് കേരളം പിന്നിലായത്?

വിവിധ വകുപ്പുകളിൽ വലിയ മുന്നേറ്റം ഉണ്ടായി. കേരളം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റം ഉണ്ടാക്കി. ഇക്കാര്യത്തിൽ മോദിയോടും രാഹുൽ ഗാന്ധിയോടും സംവാദത്തിന് തയ്യാറാണെന്നും ഡി രാജ പറഞ്ഞു. ഇന്ത്യയെ കടക്കെണിയിൽ ആക്കിയത് മോദിയാണ്. രൂപയുടെ മൂല്യം ഇല്ലാതാക്കിയത് മോദിയാണ്.

എന്നിട്ട് കേരളത്തിൽ വന്നിട്ട് കേരളം കടക്കെണിയിൽ ആണെന്ന് പറയുകയാണ്. പ്രധാനമന്ത്രി സത്യം വേണം പറയാൻ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഇന്ത്യയിൽ അപ്രായോഗികം ആണെന്ന് മോദി ചിന്തിക്കണം. ഇപ്പോഴത്തെ പശ്ചിമേഷ്യൻ യുദ്ധത്തിന് ട്രംപിനൊപ്പം മോദിക്കും ഉത്തരവാദിത്വമുണ്ട്. യുദ്ധം എങ്ങനെ അവസാനിപ്പിക്കാം എന്ന വേവലാതിയിൽ ആണ് ട്രംപ്. മോദി ട്രംപിന്‍റെ കാൽക്കീഴിൽ കിടക്കുകയാണ്. എഫ്‍സിആര്‍എ നിയമ ഭേദഗതിയിലൂടെ മോദി ന്യൂനപക്ഷകള്‍ക്കെതിരെ തിരിയുകയാണ്. ഇത് ചോദ്യം ചെയ്യേണ്ട രാഹുലും യുഡിഎഫും മിണ്ടാതെയിരിക്കുകയാണെന്നും ഡി രാജ വിമര്‍ശിച്ചു.

YouTube video player