72 വാഹനങ്ങളിൽ വേഗപ്പൂട്ടിൽ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. ഇതുവരെയുള്ള പരിശോധനയ്ക്കിടെ ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

പാലക്കാട്: വാഹന പരിശോധന കർശനമായി തുടരുന്ന പാലക്കാട് ജില്ലയിൽ 2 ബസ്സുകളുടെ കൂടി ഫിറ്റ്നസ് റദ്ദാക്കി. ഇതോടെ ഫിറ്റ്നസ് റദ്ദാക്കിയ ആകെ ബസ്സുകളുടെ എണ്ണം അഞ്ചായി. ഇന്നലെ ദേശീയ പാതയിൽ ആയിരുന്നു എൻഫോഴ്സ്മെൻറ് പരിശോധന. പരിശോധന തുടങ്ങിയിട്ട് പത്തുനാൾ കഴിഞ്ഞു. 72 വാഹനങ്ങളിൽ വേഗപ്പൂട്ടിൽ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. ഇതുവരെയുള്ള പരിശോധനയ്ക്കിടെ ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

ബസുകളിൽ പരിശോധന തുടരുന്നു: ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസി ബസിനും പിഴയിട്ടു

വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ വാഹന പരിശോധന നടപടികൾ കർശനമാക്കിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. നിയമ​ലംഘനം നടത്തിയ ടൂറിസ്റ്റ് ബസ് ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾക്ക് നേരെ എംവിഡി നടപടി എടുത്തു. വടക്കഞ്ചേരി അപകടത്തിന് ശേഷം മാത്രം കണ്ടെത്തിയത് 4,472 നിയമ ലംഘനങ്ങളാണ്. ഒക്ടോബർ എട്ട് മുതൽ 12 വരെയുള്ള കാലയളവിലാണ് ഈ കണക്ക്. ഇതുവരെ 75,7300 രൂപ പിഴ ഈടാക്കി. അതുപോലെ തന്നെ 263 വാഹനങ്ങളുടെ ഫിറ്റ്നെസ് റദ്ദാക്കി. 108 ​ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്തു. നിരത്തിലിറക്കാൻ യോഗ്യതയില്ലാത്ത 7 വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും റദ്ദാക്കി.

ബസുകളിലെ പരസ്യം നീക്കാനുള്ള ഉത്തരവ്; പ്രതിസന്ധികളിൽ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിക്ക് ഇരുട്ടടി 

നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസുകളിലെ വിനോദയാത്രയും മോട്ടോർ വാഹനവകുപ്പ് തടഞ്ഞിരുന്നു. വാഹനങ്ങളിലെ വേഗപ്പൂട്ടുകളിൽ കൃത്രിമം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ 86 ആർടിഒ ഓഫീസുകളുടെയും പരിധിയിലെ ടൂറിസ്റ്റ്, സ്വകാര്യ ബസ്സുകളുടെ ചുമതല ഉദ്യോഗസ്ഥർക്ക് നൽകും. ക്രമക്കേട് കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാദിയാകും. ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടാകും. വാഹനങ്ങളിൽ മൂന്ന് തലത്തിലുള്ള പരിശോധനയാകും ഇനി കേരളത്തിലുണ്ടാകുക എന്നു അദ്ദേഹം പറഞ്ഞു.