ഹൈക്കോടതിയുടെ ഔദ്യോഗിക പരിപാടികൾ റിപ്പോർട്ട് ചെയ്യുന്നതിനും മാധ്യമപ്രവർത്തകർക്ക് കൃത്യമായ വിവരങ്ങൾ കൈമാറുന്നതിനുമായി ഒരു മീഡിയ ബ്രിഫിംഗ് സെന്റർ സ്ഥാപിക്കാനായിരുന്നു ഹൈക്കോടതി ഭരണവിഭാഗം ലക്ഷ്യമിട്ടിരുന്നത്.
കൊച്ചി: കേരള ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്കായി മീഡിയ റൂം അനുവദിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത എതിർപ്പിനെത്തുടർന്നാണ് തീരുമാനം. മീഡിയ റൂം തുറക്കേണ്ടതില്ലെന്ന് അസോസിയേഷൻ ജനറൽ ബോഡി യോഗം ഏകകണ്ഠമായി തീരുമാനമെടുക്കുകയായിരുന്നു.
ഹൈക്കോടതിയുടെ ഔദ്യോഗിക പരിപാടികൾ റിപ്പോർട്ട് ചെയ്യുന്നതിനും മാധ്യമപ്രവർത്തകർക്ക് കൃത്യമായ വിവരങ്ങൾ കൈമാറുന്നതിനുമായി ഒരു മീഡിയ ബ്രിഫിംഗ് സെന്റർ സ്ഥാപിക്കാനായിരുന്നു ഹൈക്കോടതി ഭരണവിഭാഗം ലക്ഷ്യമിട്ടിരുന്നത്. കോടതി നടപടികളുമായി ബന്ധപ്പെട്ട വാർത്തകൾ കൂടുതൽ സുതാര്യമായി മാധ്യമങ്ങളിലെത്തിക്കാൻ ഈ സംവിധാനം സഹായിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഹൈക്കോടതി അധികൃതർ അഭിഭാഷക അസോസിയേഷന്റെ അഭിപ്രായം തേടുകയും ചെയ്തിരുന്നു. നേരത്തെയും കോടതിയും മാധ്യമങ്ങളും തമ്മിലുണ്ടായ ചില തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഈ വിഷയം സങ്കീർണ്ണമായിരുന്നു. അസോസിയേഷന്റെ കടുത്ത വിയോജിപ്പ് അറിയിച്ചതോടെയാണ് നിലവിൽ ഈ നീക്കത്തിൽ നിന്ന് പിന്മാറാൻ അധികൃതർ തീരുമാനിച്ചത്.


