സിപിഎമ്മിൽ ശുദ്ധീകരണം പൂർണമാകണമെങ്കിൽ ഇനി മുഖ്യമന്ത്രി പിണറായി കൂടി സ്ഥാനമൊഴിയണം. കണ്ണൂർ ലോബിക്കെതിരായ നീക്കമാണ് ഇപ്പോൾ സിപിഎമ്മിൽ നടക്കുന്നത്

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറിയാകാനുള്ള എന്ത് ട്രാക്ക് റെക്കോർഡാണ് വിജയരാഘവനുള്ളതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയിൽ വിജയരാഘവനേക്കാൾ യോഗ്യരായ എത്രയോ പേരുണ്ടായിരുന്നുവെന്ന പറഞ്ഞ മുല്ലപ്പള്ളി പി.ജയരാജൻ സെക്രട്ടറി സ്ഥാനത്തേക്ക് കുറേക്കൂടി നല്ല ഓപ്ഷനാകുമായിരുന്നുവെന്നും പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുല്ലപ്പള്ളിയുടെ വാക്കുകൾ - 

സിപിഎമ്മിൽ ശുദ്ധീകരണം പൂർണമാകണമെങ്കിൽ ഇനി മുഖ്യമന്ത്രി പിണറായി കൂടി സ്ഥാനമൊഴിയണം. കണ്ണൂർ ലോബിക്കെതിരായ നീക്കമാണ് ഇപ്പോൾ സിപിഎമ്മിൽ നടക്കുന്നത്. സിപിഎം സെക്രട്ടറിയാകാനുള്ള എന്ത് ട്രാക്ക് റെക്കോർഡാണ് വിജയരാഘവനുള്ളത്? പാർട്ടിയിൽ യോഗ്യതയുള്ള മറ്റ് എത്രയോ പേരുണ്ട്. 

പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തിൽ സിപിഎമ്മിനെ നയിക്കാൻ വിജയരാഘവനാകില്ല. പി.ജയരാജനക്കൊ എത്രയോ ഭേദമാണ്, പല വിമർശനങ്ങും ഉണ്ടെങ്കിലും അദ്ദേഹം അഴിമതിക്കാരനല്ല, പി.ജയരാജൻ്റെ മക്കളും അഴിമതിക്കാരല്ല.