എം.പി.യുടെ ഓഫീസ് അടിച്ചുതകർത്തതുകൊണ്ട് ഒരു പ്രശ്നത്തിനും പരിഹാരം കാണാനാവില്ല. ഇത്തരം അക്രമസമരങ്ങൾ കേരളത്തിലെ സമരചരിത്രത്തിനുതന്നെ അപവാദമാണ്. ഈ സംഭവത്തിൽ അടിയന്തമരായി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു.

കോഴിക്കോട്: വയനാട്ടിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എം.പിയുടെ ഓഫീസിനുനേരേ നടന്ന എസ്എഫ്ഐ ആക്രമണം ഒരുവിധത്തിലും ന്യായീകരിക്കാനാവില്ലെന്ന് എൽ.ജെ.ഡി സംസ്ഥാനപ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ പറഞ്ഞു. പ്രതിഷേധങ്ങളും സമരങ്ങളും നടത്താനുള്ള അവകാശം എല്ലാവർക്കും ഉണ്ടെങ്കിലും അത് നിയമം കൈയ്യിലെടുത്തുകൊണ്ടാവരുത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എം.പി.യുടെ ഓഫീസ് അടിച്ചുതകർത്തതുകൊണ്ട് ഒരു പ്രശ്നത്തിനും പരിഹാരം കാണാനാവില്ല. ഇത്തരം അക്രമസമരങ്ങൾ കേരളത്തിലെ സമരചരിത്രത്തിനുതന്നെ അപവാദമാണ്. ഈ സംഭവത്തിൽ അടിയന്തമരായി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു.

Read Also: 'ഈ അക്രമം ബിജെപിക്ക് കേരളാ സിപിഎം നൽകുന്ന പ്രത്യക്ഷ പിന്തുണ', രാഹുലിന്റെ ഓഫീസാക്രമണത്തിനെതിരെ കെ എം ഷാജി

ഒരു കാരണവശാലും ന്യായീകരിക്കാത്ത പ്രവർത്തനമെന്ന് എം എ ബേബി

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐ നടപടി ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്ന് സിപിഎം നേതാവ് എം എ ബേബി പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ രാഷ്ട്രീയ അസംബന്ധമാണ്. ഇത് മനസിലാക്കാനുള്ള സാംസ്കാരിക സാക്ഷരത കേരളത്തിലെ ജനങ്ങൾക്കുണ്ട് എന്നും എം എ ബേബി പറഞ്ഞു. 

ബഫര്‍സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐയുടെ അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളി കയറിയതോടെ പൊലീസ് ലാത്തിവീശി. എസ്‍പി ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. 

എംപിയുടെ ഓഫീസിന്‍റെ ഷട്ടറുകൾക്ക് കേടുപാടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്നാണ് ഡിസിസി പ്രസിഡന്‍റിന്‍റെ ആരോപണം. ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. 

പരിസ്ഥിതി ദുർബലമേഖലയിലെ ബഫര്‍ സോണുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ ആശങ്കകള്‍ രാഹുല്‍ ഗാന്ധി ഇന്നലെ ചർച്ച ചെയ്തിരുന്നു. മലബാറിൽ നിന്നുള്ള എംഎൽഎമാരുമായി ചർച്ച നടത്തിയ രാഹുൽ ഗാന്ധി, വയനാട്ടിലെ സാഹചര്യം വിലയിരുത്തിയിരുന്നു. നിർദ്ദേശത്തിൽ ഭേദഗതിക്ക് വേണ്ടി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും രാഹുൽ ഗാന്ധി അറിയിച്ചിരുന്നു. ബഫര്‍ സോണുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് കേരളത്തിൽ ഉയർന്നിട്ടുള്ളത്. ബഫർ സോൺ കൂടുതൽ ബാധിക്കുന്ന വയനാട്, ഇടുക്കി അടക്കമുള്ള ജില്ലകളിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ഹർത്താൽ നടത്തിയിരുന്നു. സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരുകിലോമീറ്റർ പരിസ്ഥിതിലോലമാക്കിയ സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടന്നത്. 

Read Also: 'സംഘപരിവാറിന്റെ പണി സിപിഎം ഏറ്റെടുത്ത് നടപ്പിലാക്കുന്നു', രാഹുലിന്റെ ഓഫീസ് ആക്രമിച്ചതിനെതിരെ കുഞ്ഞാലിക്കുട്ടി