എൽഡിഎഫ് സർക്കാർ നടപ്പാക്കിയ കെ സ്മാര്‍ട്ട്, ഡിജി കേരളം, പാലിയേറ്റീവ് കെയര്‍ എന്നീ മൂന്ന് പദ്ധതികൾക്ക് ദേശീയ അംഗീകാരം. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ഈ പദ്ധതികളെ രാജ്യത്തിന് മികച്ച മാതൃകകളായി തിരഞ്ഞെടുത്തു. സാങ്കേതിക മുന്നേറ്റം, ഡിജിറ്റൽ സാക്ഷരത, കാരുണ്യ പ്രവർത്തനം എന്നിവയാണ് ഈ പദ്ധതികളെ വേറിട്ടുനിർത്തുന്നത്.

തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ മൂന്നു പദ്ധതികള്‍ക്ക് ദേശീയ അംഗീകാരം. കെ സ്മാര്‍ട്ട്, ഡിജി കേരളം, പാലിയേറ്റീവ് കെയര്‍ എന്നിവയെ മികച്ച മാതൃകകളായി പഞ്ചായത്തീരാജ് മന്ത്രാലയം റിപ്പോര്‍ട്ടിൽ ഉള്‍പ്പെടുത്തി. തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ സുതാര്യവും വേഗത്തിൽ ലഭ്യമാക്കുകയും ചെയ്തു കൊണ്ട് രാജ്യം മാതൃകയാക്കേണ്ട അത്യാധുനിക സാങ്കേതിക മുന്നേറ്റമാണ് കെ സ്മാർട്ട് എന്ന് പറയുന്നു. പൊതുജന സേവനത്തിൽ വിപ്ലവകരമായ മാറ്റം കുറിച്ചുവെന്നാണ് കെ സ്മാര്‍ട്ടിനെക്കുറിച്ചുള്ള കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. തദ്ദേശ സ്ഥാപനങ്ങള്‍ വിരൽത്തുമ്പിലെത്തിച്ചതാണ് കെ സ്മാര്‍ട്ടിന്റെ നേട്ടം. സമ്പൂര്‍ണ ഡിജിറ്റൽ സാക്ഷരതയ്ക്കായിരുന്നു ഡിജികേരളം ആവിഷ്കരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡിജിറ്റൽ രംഗത്തെ വിടവ് ഇല്ലാതാക്കുന്നതിലും, സാർവത്രിക ഡിജിറ്റൽ സാക്ഷരതയിലും നേട്ടങ്ങൾ ഓരോ പൗരനിലേക്കും എത്തിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചെന്നാണ് വിലയിരുത്തിയാണ് മാതൃകയാക്കുന്നത്. കാരുണ്യം നിറഞ്ഞതും ജനകേന്ദ്രീകൃതവുമായ ഭരണമാതൃകയുടെ ഉദാഹരണമായി പാലിയേറ്റീവ് കെയറും രാജ്യത്തിന് മാതൃകയായി. തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളിൽ ഉള്‍പ്പെടുത്തിയാണ് പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ആശ്വാസമാകുന്നത്.