ദുബായ് കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്തിന്റെയും ഹവാല ഇടപാടിന്റെയും ആസൂത്രകൻ ആണ് റബിൻസ് എന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. 2013 മുതൽ 2015-വരെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി 800 കിലോ സ്വർണം കടത്തിയ കേസിൽ നേരത്തെ റബിൻസിനു പിഴയിട്ടിരുന്നു.

കൊച്ചി: വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തു കേസിൽ എൻഐഎ അറസ്റ്റിലായ റബിൻസ് ഹമീദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. യുഎഇ നാട് കടത്തിയ റാബിൻസിനെ ഇന്നലെ വൈകിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് എൻഐഎ പിടികൂടിയത്. 

Add Asianetnews as a Preferred SourcegooglePreferred

ദുബായ് കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്തിന്റെയും ഹവാല ഇടപാടിന്റെയും ആസൂത്രകൻ ആണ് റബിൻസ് എന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. 2013 മുതൽ 2015-വരെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി 800 കിലോ സ്വർണം കടത്തിയ കേസിൽ നേരത്തെ റബിൻസിനു പിഴയിട്ടിരുന്നു.

മൂവാറ്റുപുഴ കേന്ദ്രീകരിച്ചുള്ള ഈ കേസിൽ ആറ് പേർക്കെതിരായ പ്രോസിക്യൂഷൻ നടപടികൾ തുടരുന്നുണ്ട്. ഇതിന് പിന്നാലെയാണ് റബിൻസ് ദുബൈയിലേക്ക് കടന്നത്. റബിൻസിനെ ചോദ്യം ചെയ്യുന്നതിലൂടെ കള്ളക്കടത്തിലെയും ഹവാല ഇടപാടിലെയും കൂടുതൽ പേരുടെ പങ്കാളിത്തം സംബന്ധിച്ച തളിവുകൾ ലഭിക്കുമെന്നാണ് കസ്റ്റംസിന്റെ പ്രതീക്ഷ