Asianet News MalayalamAsianet News Malayalam

അലൻ താഹ വിഷയത്തിൽ സർക്കാരിലും പാർട്ടിയിലും അഭിപ്രായ ഭിന്നതയില്ല; ഇ പി ജയരാജൻ

മോഹനൻ മാഷ് അങ്ങനെ പറഞ്ഞിട്ടുണ്ടാകാൻ സാധ്യതയില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യം തെറ്റിദ്ധരിച്ചതാകാമെന്നുമായിരുന്നു ഇ പി ജയരാജന്‍റെ പ്രതികരണം. 

no conflict of opinion within party regarding alan taha case says e p jayarajan
Author
Trivandrum, First Published Jan 23, 2020, 8:36 PM IST

കണ്ണൂർ: അലൻ താഹ വിഷയത്തിൽ സർക്കാരിലും പാർട്ടിയിലും അഭിപ്രായ ഭിന്നതയില്ലെന്ന് ഇ പി ജയരാജൻ. അലനും താഹയും മാവോയിസ്റ്റുകളാണെന്ന് പറയാനാകില്ലെന്ന മോഹനൻ മാസ്റ്ററുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇ പി ജയരാജൻ. മോഹനൻ മാഷ് അങ്ങനെ പറഞ്ഞിട്ടുണ്ടാകാൻ സാധ്യതയില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യം തെറ്റിദ്ധരിച്ചതാകാമെന്നുമായിരുന്നു ഇ പി ജയരാജന്‍റെ പ്രതികരണം. 

ഗവർണറുടെ നിലപാട് സർക്കാരിനെ ആശങ്കപ്പെടുത്തുന്നില്ലെന്നും സംസ്ഥാനത്ത് ഭരണഘടന പ്രതിസന്ധിയില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേ‍ർത്തു. പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ കാര്യങ്ങൾ ചില മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ  സെക്രട്ടറി പി മോഹനൻ വിശദീകരിച്ചതിന് പിന്നാലെയാണ് ഇ പി ജയരാജന്‍റെ പ്രതികരണം വരുന്നത്. യുഎപിഎ പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും ഭിന്ന അഭിപ്രായമല്ലെന്നും ഒരേ നിലപാടാണെന്നും മോഹനൻ മാസ്റ്ററും ആവർത്തിച്ചിരുന്നു. കേസ് എൻഐഎ ഏറ്റെടുത്തത് ബിജെപിയുടെ സമ്മർദ്ദം മൂലമാണെന്നും പി മോഹനൻ കുറ്റപ്പെടുത്തി.

Read More: കോഴിക്കോട് യുഎപിഎ കേസ്: താൻ പറഞ്ഞത് ചില മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് പി മോഹനൻ

പന്തീരങ്കാവിൽ യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ അലൻ ഷുഹൈബും താഹ ഫസലും സിപിഎം അംഗങ്ങൾ തന്നെയെന്ന് ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പി മോഹനൻ പറഞ്ഞത്. ഇരുവരും മാവോയിസ്റ്റുകളാണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഇരുവരുടെയും ഭാഗം കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതാണ് വിവാദമായത്.

Read More:'അലനും താഹയും സിപിഎം അംഗങ്ങൾ തന്നെ', മുഖ്യമന്ത്രിയെയും ജയരാജനെയും തള്ളി പി മോഹനൻ

"അലനെയും താഹയെയും സസ്പെൻഡ് ചെയ്തതെന്ന് പാർട്ടി ഇതുവരെ ഔദ്യോഗികമായി പറഞ്ഞിട്ടില്ല. അവർക്കെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. പാർട്ടിയുടെ സജീവ പ്രവർത്തകരായ അലനും താഹയും നിരപരാധിത്വം തെളിയിച്ച് പുറത്തു വരാനാണ് സിപിഎം ആഗ്രഹിക്കുന്നത്." ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതിനാൽ അവരുടെ ഭാഗം കേൾക്കാൻ ആയിട്ടില്ലെന്നും പി മോഹനൻ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios