ഉദ്യോഗസ്ഥയ്ക്ക് കൊവിഡെന്ന് സംശയം; കോഴിക്കോട് പിങ്ക് പൊലീസ് സര്‍വീസ് തൽക്കാലികമായി നിര്‍ത്തി
പിങ്ക് പൊലീസിലെ 16 അംഗങ്ങളെ നിരീക്ഷണത്തിലാക്കി. രോഗബാധയുണ്ടെന്ന് സംശയിക്കുന്നയാളുടെ ശ്രവം പരിശോധനക്ക് അയച്ചു.
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പിങ്ക് പൊലീസ് സംവിധാനം തൽക്കാലം നിർത്തിവെച്ചെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ. പിങ്ക് പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥയ്ക്ക് കൊവിഡെന്ന് സംശയിക്കുന്നതിനെ തുടര്‍ന്നാണ് നടപടി. ഇതേ തുടര്‍ന്ന് പിങ്ക് പൊലീസിലെ 16 അംഗങ്ങളെ നിരീക്ഷണത്തിലാക്കി. രോഗബാധയുണ്ടെന്ന് സംശയിക്കുന്നയാളുടെ ശ്രവം പരിശോധനക്ക് അയച്ചു.
അതിനിടെ, ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് പെരുവയല്‍ സ്വദേശി രാജേഷാണ് (45) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. കിടപ്പ് രോഗിയായ രാജേഷിന് ഈ മാസം 20 നാണ് കൊവിഡ് സ്ഥിരീകരിച്ചത്. 14 നാണ് ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വൃക്കസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.