റിപ്പോർട്ട് നടപടിക്കായി ഐജിക്ക് വിശദമായ റിപ്പോ കമീഷണർ കൈമാറും. തിങ്കളാഴ്ച സെഷൻസ് കോടതിയിൽ ജാമ്യം റദ്ദാക്കാൻ പൊലീസ് റിപ്പോർട്ട് നൽകും. ഐജിയുടെയും എഡിജിപിയുടെയും പരിശോധനക്ക് ശേഷമായിരിക്കും നടപടി.

തിരുവനന്തപുരം: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ സ്‌റ്റേഷന് മുന്നിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികൾക്ക് പൊലീസ് ഒത്താശ ലഭിച്ചിരിക്കാമെന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. സംഭവം നടക്കുമ്പോൾ എസ്എച്ച്ഒ പ്രശാന്ത് സ്ഥലത്തില്ല. 10.20നാണ് പ്രതികൾ സ്‌റ്റേഷനിലെത്തുന്നത്. 10.37 ന് പ്രതികളിൽ ഒരാളായ ബിനു ഐപി ഊഞ്ഞാലാടി റീൽസ് ചിത്രീകരിച്ചു. തുടർന്ന് 10.45ന് പ്രതികൾ ഒപ്പിട്ടു. എസ്എച്ച്ഒ പ്രശാന്ത് സ്ഥലത്തെത്തിയത് 11 മണിക്കാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പ്രതികൾ ആഘോഷത്തിനെത്തിയ ചെണ്ടക്കാരൻ്റെ ചെണ്ടയെടുത്ത് കൊട്ടുകയും ചെയ്തു. ദൃശ്യങ്ങളിൽ ഇതെല്ലാം ചില പൊലീസുകാർ കാണുനുണ്ടെന്നും എന്നാൽ തടയാൻ ശ്രമിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് നടപടിക്കായി ഐജിക്ക് വിശദമായ റിപ്പോ കമീഷണർ കൈമാറും. തിങ്കളാഴ്ച സെഷൻസ് കോടതിയിൽ ജാമ്യം റദ്ദാക്കാൻ പൊലീസ് റിപ്പോർട്ട് നൽകും. ഐജിയുടെയും എഡിജിപിയുടെയും പരിശോധനക്ക് ശേഷമായിരിക്കും നടപടി.

ഇ.ഡി. കേസിലെ പ്രതികളുടെ ഊഞ്ഞാലാട്ടവും ഓണാഘോഷവുമടങ്ങിയ റീൽസ് പൊലീസ് ഒത്താശയോടെയോ?