പെട്ടിമുടി ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെടുത്തു, മരണം 62
ഇതോടെ മരണസംഖ്യ 62 ആയി. ഇനി എട്ടുപേരെ കൂടിയാണ് കണ്ടെത്താനുള്ളത്.
ഇടുക്കി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. പെട്ടിമുടിയിൽ നിന്ന് 10 കിലോമീറ്റർ മാറി പുഴയിൽ നടത്തിയ തെരച്ചിലാണ് ഒൻപത് വയസുകാരന്‍റെ മൃതദേഹം കിട്ടിയത്. ഇതോടെ മരണം 62 ആയി. ലയങ്ങൾക്ക് മുകളിലെ മണ്ണ് നീക്കിയുള്ള പരിശോധനയും തുടരുകയാണ്. മണ്ണിനടിയിൽ അകപ്പെട്ടവരെ കണ്ടെത്താൻ പെനിട്രേറ്റിംഗ് റഡാർ സംവിധാനം ഉപയോഗിച്ചാണ് തെരച്ചിൽ. അപകടത്തിൽ അകപ്പെട്ട എട്ട് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
അതേസമയം പെട്ടിമുടി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്‍നാട് സർക്കാർ മൂന്ന് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളവർക്ക് ഒരു ലക്ഷം സഹായധനം നൽകും. മുഖ്യമന്ത്രി പിണറായി വിജയനുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ഫോണിൽ സംസാരിച്ച് സ്ഥിതി വിലയിരുത്തി