സഭക്ക് പുറത്ത് അടിയന്തരപ്രമേയം അവതരിപ്പിക്കാനുള്ള നീക്കം പ്രതിപക്ഷം ഉപേക്ഷിച്ചു
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം സഭയില്‍ തന്നെ ഉന്നയിച്ച് മുഖ്യമന്ത്രിയുടെ മറുപടി തേടാന്‍ പ്രതിപക്ഷ തീരുമാനം. അവസരം ലഭിച്ചിട്ടും പ്രതിപക്ഷം, സഭയില്‍ വിഷയം ഉന്നയിച്ചില്ലെന്ന് ഭരണപക്ഷത്തിന്‍റെ ആക്ഷേപം
തിരുവനന്തപുരം; രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് ആക്രമണം കേരളപോലീസിന്‍റെ അറിവോടെയാണെന്നും , യഥാര്‍ത്ഥ പ്രതികളെ പിടികൂടാതെ കേസ് അട്ടിമറിക്കുകയാമെന്നും ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ ഇന്ന് അടിയന്ത്രപ്രമേയനോട്ടീസ് നല്‍കിയിരുന്നെങ്കിലും അവതരണം നടന്നില്ല. പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് ചോദ്യത്തരവേള സ്പീക്കര്‍ നിര്‍ത്തിവച്ചിരുന്നു. ശൂന്യവേളയില്‍ സഭ ചേര്‍ന്നശേഷം അടിയന്ത്രപ്രമേയ നോട്ടീസ് സ്പീക്കര്‍ പരിഗണനക്കെടുത്തെങ്കിലും പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിപ്പോയി. നടുത്തളത്തിലും സ്പീക്കറുടെ ഡയസിനു മുന്നിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്ന സാഹചര്യത്തില്‍ സ്പീക്കര്‍ നപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. തുടര്‍ന്നാണ് അടിയന്തര പ്രമേയം സഭക്ക് പുറത്ത് അവതരിപ്പിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചത്.
എന്നാല്‍ ഗൗരവമേറിയ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം നേരിട്ട് ലഭിക്കേണ്ടതുണ്ടെന്നും അതിനാല്‍ അടിയന്തര പ്രമേയം സഭയില്‍ തന്നെ വരും ദിവസം അവതരിപ്പിക്കാമെന്നും പ്രതിപക്ഷം പിന്നീട് തീരുമാനിക്കുകയായിരുന്നു.എന്നാല്‍ അവസരം ലഭിച്ചിട്ടും അടിയന്തരപ്രമേയം സഭയില്‍ അവതരിപ്പിക്കാതെ പ്രതിപക്ഷം അനാവശ്യ പ്രതിഷേധം സൃഷ്ടിക്കുകയായിരുന്നുവെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി.
പ്രതിപക്ഷ സമരങ്ങളെ മറച്ചുവയ്ക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; മോദിയുടെ വഴിയിലാണ് പിണറായി- കെ സി വേണുഗോപാൽ
പ്രധാനമന്ത്രി(prime minister) നരേന്ദ്രമോദിയുടെ (narendra modi) അതേ വഴിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന്(pinarayi vijayan) കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ എംപി(kc venugopal). പ്രതിപക്ഷ സമരങ്ങളെ ജനങ്ങളിൽനിന്ന് മറച്ച വെക്കാനാണ് ഭരണപക്ഷ ശ്രമം. പ്രതിപക്ഷ അംഗങ്ങളുടെ സഭയിൽ എന്തുചെയ്തു എന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ജനാധിപത്യം എന്ന് പറയുന്നത് പ്രതിപക്ഷവും ഭരണപക്ഷവും ചേരുമ്പോഴാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
നിയമസഭയിൽ ആസൂത്രിത സംഘർഷത്തിന് ശ്രമം, മന്ത്രിമാർ വരെ മുദ്രാവാക്യം വിളിച്ചു : വി.ഡി.സതീശൻ
തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് ആസൂത്രിത സംഘർഷത്തിന് ഭരണപക്ഷം ശ്രമിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മനഃപൂർവം സംഘർഷമുണ്ടാക്കാനായി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു. സഭാ നടപടികൾ സ്തംഭിപ്പിച്ചത് ഈ ലക്ഷ്യത്തോടെയായിരുന്നുവെന്നും സതീശൻ ആരോപിച്ചു. ഇന്നലെ വയനാട്ടിലും സിപിഎം പ്രകോപനമുണ്ടാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. ആ സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന അവിഷിത്തിനെ ഇതുവരെ പ്രതി ചേർത്തിട്ടില്ല. സംഘർമുണ്ടാക്കിയവരെ സംരക്ഷിക്കുകയാണ്. കോടിയേരി പൊലീസിനെ വിരട്ടുകയാണെന്നും വി.ഡി.സതീശൻ ആരോപിച്ചു.
മാധ്യമ സ്വാത്രന്ത്ര്യത്തിനും സഭാ സ്വാതന്ത്യത്തിനും എതിരായ നിലപാടാണ് സർക്കാർ നിയമസഭയിൽ സ്വീകരിക്കുന്നത്. മീഡിയ റൂമിൽ പോലും മാധ്യമങ്ങളെ കയറ്റുന്നില്ല. പ്രതിപക്ഷ പ്രതിഷേധം സഭാ ടി.വി. സെൻസർ ചെയ്യുന്നു. ഇത് സ്പീക്കറുടെ ശ്രദധയിൽപ്പെടുത്തും. മോദി ശൈലി കേരളത്തിൽ പറ്റില്ല. മന്ത്രിമാർ വരെ മുദാവാക്യം വിളിച്ചു. നടുത്തളത്തിലിറങ്ങുകയെന്നത് പ്രതിപക്ഷ അവകാശമാണെന്നും ഞങ്ങളാരും സ്പീക്കറുടെ കസേര എടുത്ത് എറിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷ പ്രതിഷേധം, സഭ ഇന്നത്തേക്ക് പിരിഞ്ഞു, ചോദ്യോത്തരവേളയും അടിയന്തരപ്രമേയവും ഒഴിവാക്കി
രാഹുൽ ഗാന്ധിയുടെ ഓഫീസിൽ ആക്രമണം നടത്തിയവർ അവിടെ പ്രസംഗവും നടത്തിയ ശേഷമാണ് പൊലീസ് ഇടപെട്ടതെന്ന് പ്രതിപക്ഷ നേതാവ്. ഡിവൈഎസ്പിക്ക് ആരോ നിർദേശം നൽകി. അതിന് ശേഷം പൊലീസുകാർ കോൺഗ്രസുകാരെ അടിച്ചെന്നും സതീശൻ ആരോപിച്ചു. മൂന്ന് സംഘങ്ങളാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിൽ കയറിയതെന്നും വി.ഡി.സതീശൻ പറഞ്ഞു. മൂന്നാമത്തെ സംഘമാണ് ഗാന്ധിയുടെ ഫോട്ടോ നശിപ്പിച്ചത്. അതിന് മുമ്പുള്ള ഫോട്ടോയാണ് എസ്എഫ്ഐ ക്രിമിനലുകൾ പ്രചരിപ്പിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
കേന്ദ്ര ഏജൻസിയുടെ അന്വേഷണതിൽ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഗാന്ധി ഘാതകരായ സംഘപരിവാറിനേക്കാൾ വലിയ ഗാന്ധി നിന്ദയാണ് സിപിഎം കാണിക്കുന്നതെന്നും വി.ഡി.സതീശൻ ആരോപിച്ചു.