യുഎഇ യാത്രക്കിടെ ബാഗേജ് മറന്നില്ലെന്ന് പറഞ്ഞതും ,പിഡബ്ള്യുസി ഡയറക്ടർ ജെയിക് ബാലകുമാർ മെൻററാണെന്ന് വീണ പറഞ്ഞിട്ടില്ലെന്നും, മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറഞ്ഞുവെന്നും പ്രതിപക്ഷ നേതാവ്. ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും ആവശ്യം
തിരുവനന്തപുരം;മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി .സ്വർണ്ണക്കടത്തും വീണാ വിജയൻ ഉൾപ്പെട്ട പിഡബ്ള്യുസി വിവാദവും കടുപ്പിക്കാനാണ് തീരുമാനം. യുഎഇ യാത്രക്കിടെ ബാഗേജ് മറന്നില്ലെന്ന് പറഞ്ഞതും പിഡബ്ള്യുസി ഡയറക്ടർ ജെയിക് ബാലകുമാർ മെൻററാണെന്ന് വീണ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറഞ്ഞെന്നാണ് പ്രതിപക്ഷ വാദം. ക്ലിഫ് ഹൗസിൽ രഹസ്യചർച്ചകൾക്ക് പോയെന്ന് സ്വപ്ന സുരേഷിൻറെ ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
മെൻറർ വിവാദത്തിൽ ആരാണ് പച്ചക്കള്ളം പറഞ്ഞതെന്ന ചർച്ച മുറുകുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷനീക്കം. ജെയിക് ബാലകുമാർ മെൻററാണെന്ന് വീണ വിജയന്‍റെ സ്ഥാപനമായ എക്സാലോജികിൻറെ വെബ് സൈറ്റിൽ നേരത്തെ ഉണ്ടായിരുന്ന വിവരം മാത്യു കുഴൽനാടൻ പുറത്തുവിട്ടതോടെ മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് കള്ളമാണെന്നാണ് പ്രതിപക്ഷ വാദം. ഇതിനൊപ്പം യുഎഇ സന്ദർശനത്തിനിടെ ബാഗേജ് നഷ്ടപ്പെട്ടിട്ടില്ലെന്ന് നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയും കള്ളമാണെന്ന് കാണിച്ചാണ് അവകാശലംഘന നോട്ടീസ്. മുഖ്യമന്ത്രിയുടെ സന്ദർശനത്തിനിടെ വിട്ടുപോയ ഉപഹാരങ്ങൾ അടങ്ങിയ ബാഗേജ് കോൺസുൽ ജനറലിൻറെ സഹായത്തോടെ എത്തിച്ചെന്ന് എം ശിവശങ്കർ കസ്റ്റംസിന് നൽകിയ മൊഴിയാണ് പ്രതിപക്ഷം ആയുധമാക്കുന്നത്.
എക്സാലോജിക് സൈറ്റിൽ നിന്നും എ ന്തിനാണ് ജെയികിനെ കുറിച്ചുള്ള വിവരങ്ങൾ മാറ്റിയതെന്ന ചോദ്യത്തിൻറെ വീഡിയോ ഫേസ് ബുക്കിൽ പങ്ക് വെച്ച് മറുപടി പറയാൻ കുഴൽനാടൻ മുഖ്യമന്ത്രിയോട് വീണ്ടും ആവശ്യപ്പെട്ടു.മുഖ്യമന്ത്രിക്കും
വീണക്കെതിരായ ആരോപണങ്ങൾക്ക് മറുപടി പറയണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ
വീണ വിജയനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. അടിയന്തര പ്രമേയത്തിലെ ചര്‍ച്ചയുടെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചു കൊണ്ടാണ് മാത്യു കുഴൽനാടൻ ഈ ആവശ്യം ഉന്നയിച്ചത്. വീണയുടെ സ്ഥാപനത്തിൻ്റെ വെബ് സൈറ്റിൽ നിന്നും എന്ത് കൊണ്ട് PWC ഡയറക്ടറുടെ പേര് ഒഴിവാക്കിയെന്നും യുഎഇ സന്ദർശനതിനിടെ വിട്ടു പോയ ബാഗേജ് എന്ത് കൊണ്ട് നയ തന്ത്ര ചാനൽ വഴി എത്തിച്ചുവെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.
മാത്യു കുഴൽനാടൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
തുടക്കം ഇവിടെ നിന്നാണ്,
രണ്ട് ദിവസത്തെ ചർച്ചകളും വാഗ്വാദങ്ങളും കെട്ടടങ്ങുമ്പോഴും ഈ ചോദ്യങ്ങൾ ബാക്കിയാണ്.
മുഖ്യമന്ത്രി ഇതുവരെ ഇതിനൊന്നിനും ഉത്തരം നൽകിയിട്ടില്ല....
ശുദ്ധ അസംബന്ധവും പച്ചക്കള്ളവുമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രി മറുപടി പറയാത്ത പക്ഷം ഞാൻ ഈ ചോദ്യങ്ങൾ
പൊതു സമൂഹത്തിന് മുൻപിൽ വയ്ക്കുകയാണ്...
ഇതിൽ ഏതാണ് പച്ചക്കള്ളം.?. ഏതാണ് അസംബന്ധം?

