ശബരിമല അഷ്ടാഭിഷേകത്തിൻ്റെ കഴിഞ്ഞ 10 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവ്. റിപ്പോർട്ട് നൽകാൻ സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിനാണ് ഹൈക്കോടതി നിർദേശം.
കൊച്ചി: ശബരിമലയിൽ കഴിഞ്ഞ 10 വർഷത്തെ അഷ്ടാഭിഷേകങ്ങൾ ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. റിപ്പോർട്ട് നൽകാൻ സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിനാണ് നിർദേശം നൽകിയത്. മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിലാണ് നടപടി.
അഷ്ടാഭിഷേക പൂജകളുടെ മറവില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതി ഇടപെടല്‍. സ്റ്റേറ്റ് പര്‍ച്ചേസ് ചടങ്ങള്‍ പ്രകാരം പൂജാസാധനങ്ങള്‍ വാങ്ങുന്നതിന്‍റെ റിപ്പോര്‍ട്ടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ കാലാവധി വിവരങ്ങൾ, പൂജാ സാധനങ്ങൾ വാങ്ങുന്ന നിലവിലെ നടപടിക്രമം, സുനിൽ കുമാർ എന്നയാളുടെ ഇടപാടുകൾ എന്നിവ സംബന്ധിച്ചും വിശദമായ റിപ്പോർട്ട് നൽകാൻ ദേവസ്വം ബോർഡിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
