Asianet News MalayalamAsianet News Malayalam

സംഘർഷം സൃഷ്ടിക്കാനുള്ള നീക്കം അപലപനീയം; യാക്കോബായ X ഓർത്തഡോക്സ് പോര്

ആരാധനയ്ക്ക് എത്തുന്ന  വിശ്വാസികളെ തടയില്ലെന്ന നിലപാടിൽ മാറ്റമില്ല. പളളി കൈയ്യേറാനുളള ശ്രമം നീതിന്യായ വ്യവസ്ഥയോടുളള വെല്ലുവിളിയാണ്.

orthodox sabha against jacobite on church dispute
Author
Cochin, First Published Dec 13, 2020, 3:13 PM IST

കൊച്ചി: സംഘം ചേർന്ന് ദേവാലയങ്ങളിൽ സംഘർഷം സൃഷ്ടിക്കാനുളള യാക്കോബായ വിഭാഗത്തിന്‍റെ ശ്രമം അപലപനീയമെന്ന് ഓർത്ത‍ഡോക്സ് സഭ. ആരാധനയ്ക്ക് എത്തുന്ന  വിശ്വാസികളെ തടയില്ലെന്ന നിലപാടിൽ മാറ്റമില്ല. പളളി കൈയ്യേറാനുളള ശ്രമം നീതിന്യായ വ്യവസ്ഥയോടുളള വെല്ലുവിളിയാണ്. തെര‌ഞ്ഞെടുപ്പ് സമയങ്ങളിൽ സംഘർഷ സമരങ്ങൾ സംഘടിപ്പിക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടു. 

സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറിയ 52 പളളികളിൽ വീണ്ടും പ്രവേശിക്കാനൊരുങ്ങി ഇന്ന് യാക്കോബായ വിശ്വാസികൾ എത്തിയെങ്കിലും പൊലീസ് ഇടപെട്ട് സമാധാന അന്തരീക്ഷം നിലനിർത്തുകയായിരുന്നു. മുളന്തുരുത്തി, കട്ടച്ചിറ, മാന്നമം​ഗലം പള്ളികളിലെത്തിയ യാക്കോബായ വിശ്വാസികളെ പൊലീസ് തടഞ്ഞു.

ഇന്ന് പള്ളികളിൽ തിരികെയെത്തി അധികാരം സ്ഥാപിക്കുമെന്നാണ് യാക്കോബായ വിശ്വാസികൾ അറിയിച്ചിരുന്നത്. മുളന്തുരുത്തി പള്ളിയിൽ യാക്കോബായ സഭയുടെ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് എത്തിയിരുന്നു. സ൪ക്കാ൪ നിയമനിർമ്മാണ ത്താനുള്ള സാധ്യത തേടണമെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധിക്ക് എതിരാകാത്ത രീതിയിൽ നിയമനി൪മ്മാണത്തിന് സാധ്യതകളുണ്ട്. സ൪ക്കാ൪ ഇതിൽ നിയമോപദേശം തേടി പള്ളി വിശ്വാസികൾക്ക് നേടി കൊടുക്കണം. വിശ്വാസികളെ മാത്രം പ്രവേശിപ്പിക്കുമെന്ന നിലപാട് വിശ്വാസികൾ അ൦ഗീകരീക്കുന്നില്ല. ആചാരങ്ങൾ നടത്താൻ പുരോഹിതരെ അനുവദിക്കണ൦.  ഇരുവിഭാഗങ്ങൾക്കു൦ സമയക്രമം നൽകി ഇത് നടപ്പിലാക്കാ൦. ഇടവക അ൦ഗമെങ്കിൽ പുരോഹിത൪ക്കു൦ പ്രവേശിക്കാമെന്ന നിലപാട് നടപ്പിലാകുന്നില്ലെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് അഭിപ്രായപ്പെട്ടു.

Follow Us:
Download App:
  • android
  • ios