തളിപ്പറമ്പ് ബാങ്ക് തട്ടിപ്പ്; ആരോപണ വിധേയന്റെ മൃതദേഹം കിണറ്റില്‍, ദിവസങ്ങളുടെ പഴക്കമെന്ന് പൊലീസ്
വീട്ടിനടുത്ത കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിൽ കൂടുതൽ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
കണ്ണൂര്‍: ബാങ്ക് തട്ടിപ്പ് കേസിലെ ആരോപണ വിധേയൻ ആത്മഹത്യ ചെയ്ത നിലയിൽ. തളിപ്പറമ്പ് പിഎൻബി ശാഖയിലെ അപ്രൈസർ പി എൻ രമേശനാണ് മരിച്ചത്. മുക്കുപണ്ടം പണയം വച്ച് 50 ലക്ഷം രൂപയിലധികം തട്ടിയെന്നാണ് രമേശന് എതിരായ കേസ്. വീട്ടിനടുത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിൽ കൂടുതൽ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.