ഒരു വർഷം മുമ്പ് 22 കാരനായ അയൽവാസി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. എന്നാൽ കേസിലെ പ്രതിയെ ഇതുവരെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല.
തിരുവനന്തപുരം: നെയ്യാറ്റിൻകര നെടിയാംകോട് പോക്സോ കേസിൽ ഇരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞ് മരിച്ചു. 56 ദിവസം പ്രായമുള്ള ആൺകുട്ടിയാണ് മരിച്ചത്. മുലപ്പാൽ കുടിക്കുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയും അമ്മയും പൊലീസിനോട് പറഞ്ഞത്. ഇന്നലെയാണ് പോക്സോ കേസിലെ ഇരയായ പെൺകുട്ടിയുടെ 56 ദിവസം മാത്രം പ്രായമുള്ള ആൺകുട്ടി മരിക്കുന്നത്. സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് വന്നതിന് ശേഷമെ കൂടുതൽ വിവരങ്ങൾ ലഭ്യമാവൂ എന്നുമാണ് പൊലീസ് പറയുന്നത്.
പെൺകുട്ടിയുടെ പ്രസവമടക്കം നടന്നത് വീട്ടിലായിരുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. പ്രേമം നടിച്ചെത്തിയ അയൽവാസി കഴിഞ്ഞ വർഷം ജനുവരിയിൽ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഗർഭിണിയായ വിവരം പെൺകുട്ടി മറച്ചുവെച്ചെന്നും ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയപ്പോളാണ് വിവരമറിയുന്നതെന്നും പൊലീസ് പറഞ്ഞു. തുടർന്ന് അയൽവാസിക്കെതിരെ പൊലീസ് പൊക്സോ കേസെടുത്തിരുന്നു. എന്നാൽ ഇയാൾ ഒളിവിലാണെന്നും ഇതുവരെ പിടികൂടാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 17, 2021, 10:30 PM IST
Post your Comments