Asianet News MalayalamAsianet News Malayalam

ഇക്വറ്റോറിയൽ ഗിനിയിൽ തടവിലായ ഇന്ത്യക്കാർ യുദ്ധക്കപ്പലിലും ചരക്കുകപ്പലിലുമായി തുടരുന്നു

രണ്ട് മലയാളികൾ ഉൾപ്പെടെയുള്ള 15 ഇന്ത്യക്കാർ എക്വറ്റോറിയൽ ഗിനി നാവികസേനയുടെ യുദ്ധക്കപ്പലിൽ തുടരുകയാണ്

Release of Indians held in Guinea delayed
Author
First Published Nov 10, 2022, 8:22 AM IST

ദില്ലി: ഇക്വറ്റോറിയൽ ഗിനിയൽ തടവിലായ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ മോചനം അനിശ്ചിതാവസ്ഥയിൽ. രണ്ട് മലയാളികൾ ഉൾപ്പെടെയുള്ള 15 ഇന്ത്യക്കാർ എക്വറ്റോറിയൽ ഗിനി നാവികസേനയുടെ യുദ്ധക്കപ്പലിൽ തുടരുകയാണ്. ഇന്നലെ വൈകുന്നേരം ആണ് ഇവരെ തടവു കേന്ദ്രത്തിൽ നിന്ന് യുദ്ധക്കപ്പലിലേക്ക് മാറ്റിയത് ഇവരെ നൈജീരിയയ്ക്ക് കൈമാറാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സൂചന. എല്ലാവരുടെയും പാസ്പോർട്ട് സൈന്യം ഇന്നലെ പിടിച്ചെടുത്തിരുന്നു. അതേ സമയം ഹീറോയിക്ക് ഇഡുൻ എന്ന ചരക്കു കപ്പലിൽ മലയാളി ചീഫ് ഓഫീസർ സനു ജോസും മറ്റ്  ഒൻപത് ഇന്ത്യക്കാരും തുടരുന്നുണ്ട്.  തങ്ങളുടെ മോചനത്തിനായി കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നാണ് കപ്പൽ ജീവനക്കാരുടെ ആവശ്യം

മോചനത്തിന് സഹായമാവശ്യപ്പെട്ട് വീണ്ടും കപ്പലിലെ ജീവനക്കാരുടെ വീഡിയോ പുറത്ത് വന്നു. തടവുകാരോടുള്ള സമീപനം മോശമാണെന്നും എത്രയും പെട്ടന്ന് അധികൃതർ ഇടപെടണമെന്നും മലയാളി സനു ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ജീവനക്കാരെ ഗിനി സൈന്യം തുറമുഖത്ത് എത്തിച്ചിട്ടുണ്ട്. നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് നീക്കം നടക്കുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. ഗിനി തുറമുഖത്ത് വൻ സൈന്യത്തെ വിന്യസിച്ചതായും മലയാളി ജീവനക്കാർ പറഞ്ഞു

 

സഹായം അഭ്യർത്ഥിച്ച് വീണ്ടും തടവുകാർ; സമുദ്രാതിർത്തി ലംഘനം, ക്രൂഡ് മോഷണം ആരോപണങ്ങളാവർത്തിച്ച് നൈജീരിയ

കപ്പൽ നിയമപരമായാണ് എത്തിയതെന്ന് തെളിയിക്കുന്ന രേഖകൾ നൽകി ഇന്ത്യൻ ഹൈക്കമ്മീഷൻ നൈജീരിയക്ക് നൽകിയിട്ടുണ്ട്. നോർവെയിലുള്ള കപ്പൽ കമ്പനി നിയമപരമായും കൈമാറ്റം തടയാനുള്ള നീക്കം നടത്തുന്നുണ്ട്. കപ്പൽ ജീവനക്കാരെ അനധികൃതമായി ബന്ദികളാക്കിയത് മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നൈജീരിയയിലെ ഫെഡറൽ കോടതിയെ കമ്പനി സമീപിച്ചിട്ടുണ്ട്. കടലിലെ തർക്കങ്ങൾ പരിഗണിക്കുന്ന ജർമനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിനെയും ഉടൻ കമ്പനി സമീപിക്കും. കൂടുതൽ നിയമനടപടിയിലേക്ക് പോകുന്നതിനിടെയാണ് ജീവനക്കാരെ സൈന്യം തടവ് കേന്ദ്രത്തിൽ നിന്നും മാറ്റുന്നത്. തടവിൽ ഉള്ള ഇന്ത്യക്കാരടക്കമുള്ള എല്ലാ ജീവനക്കാരുടെയും പാസ്പോർട്ട്  എക്വറ്റോറിയൽ ഗിനി സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. സ്ത്രീധനപ്രശ്നത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്ത് ഉൾപ്പെടെ മൂന്ന് മലയാളികളാണ് കപ്പലിലുള്ളത്. അതിനിടെ കപ്പൽ ജീവനക്കാരുടെ മോചനത്തിന് സർക്കാർ അടിയന്തര ഇടപെടൽ വേണമെന്ന് നാഷണർ യൂണിയൻ ഓഫ് സീഫെറേർസ് ഓഫ് ഇന്ത്യയും ആവശ്യപ്പെട്ടു. 
 

Follow Us:
Download App:
  • android
  • ios