ഇന്നലെയാണ് അഴിമുഖത്തേക്ക് പോകുന്ന സമയത്ത് ശക്തമായ തിരയിൽ പെട്ട് അഞ്ചുതെങ്ങ് സ്വദേശിയായ ജോസിന്റെ ഉടമസ്ഥതയിലുള്ള വള്ളം മറിയുന്നത്.
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ രണ്ട് തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. തെരച്ചിൽ വൈകുന്നതിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങൾ കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. തെരച്ചിലിനായി മറൈൻ എൻഫോഴ്സ്മെന്റ് കപ്പൽ വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ടു. ഹെലികോപ്റ്റർ ഉപയോഗിച്ചും തെരച്ചിൽ നടത്തും. കുടുംബാംഗങ്ങളുടെ പ്രതിഷേധം കണക്കിലെടുത്താണ് കൂടുതൽ ഇടപെടൽ ഉണ്ടായിരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമായതാണ് തെരച്ചിൽ ദുഷ്കരമായതെന്ന് നേവിയും കോസ്റ്റൽ ഗാർഡും പറയുന്നത്. ഇന്നലെയാണ് അഴിമുഖത്തേക്ക് പോകുന്ന സമയത്ത് ശക്തമായ തിരയിൽ പെട്ട് അഞ്ചുതെങ്ങ് സ്വദേശിയായ ജോസിന്റെ ഉടമസ്ഥതയിലുള്ള വള്ളം മറിയുന്നത്.

