റെയിൽവേ സ്റ്റേഷനിൽ നിന്നും സ്വകാര്യവാഹനത്തിലാണ് സുനിലിനെ കൊണ്ടുപോയത്. യാത്രയ്ക്കിടെ സുനിയെ ഒരു വീട്ടിൽ സൽക്കാരത്തിനും പൊലീസുകാർ അകമ്പടിയായി പോയി. 

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയെ വഴിവിട്ട് സഹായിച്ച പൊലീകാർക്കെതിരെ നടപടി. കണ്ണൂരിൽ നിന്ന് മാഹി കോടതിയിൽ ഹാജരാക്കാൻ കൊടി സുനിയെ സുഹൃത്തിന്റെ വാഹനത്തിൽ കൊണ്ടുപോയവർക്കെതിരെയാണ് നടപടി. സുഹൃത്തിന്റെ വീട്ടിൽ സൽക്കാരത്തിനും പൊലീസ് അകമ്പടിയില്‍ കൊണ്ടുപോയി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സൽക്കാരത്തിനിടെ കൊടിസുനിയും സുഹൃത്തുമായി വാക്കേറ്റമുണ്ടായതോടെയാണ് വിവരം പുറത്തായത്. കണ്ണൂർ എസ്പി, ഡിജിപിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം എആർ ക്യാമ്പിലെ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. എസ്ഐ ജോയ്ക്കുട്ടി, സിപിഒമാരായ പ്രകാശ്, രഞ്ജിത്ത് കൃഷ്ണൻ എന്നിവർക്കെതിരെയാണ് നടപടി.