ഭാര്യ ഉപേക്ഷിച്ചു പോയതിലുള്ള വൈരാഗ്യത്തെത്തുടര്‍ന്ന് പിതാവ് മക്കള്‍ക്ക് ജ്യൂസില്‍ എലിവിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ആറ് വയസുകാരിയായ മകള്‍ ഋതിക മരിച്ചു

തൃശൂര്‍: ഭാര്യ ഉപേക്ഷിച്ചു പോയതിലുള്ള വൈരാഗ്യത്തെത്തുടര്‍ന്ന് പിതാവ് മക്കള്‍ക്ക് ജ്യൂസില്‍ എലിവിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ആറ് വയസുകാരിയായ മകള്‍ ഋതിക മരിച്ചു. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. സംഭവത്തില്‍ പ്രതിയായ തമിഴ്‌നാട് സ്വദേശി മുത്തു പോലീസ് പിടിയിലാണ്. ആറ് വയസുള്ള മകള്‍ ഋതിക, ഏഴ് വയസുള്ള മകന്‍ റിഥിന്‍ എന്നിവര്‍ക്കാണ് മുത്തു എലിവിഷം നല്‍കിയത്. ഇതിന് പിന്നാലെ ഇയാള്‍ സ്വയം എലിവിഷം കഴിച്ച് ആത്മഹത്യയ്ക്കും ശ്രമിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട മുത്തുവിനെ പോലീസ് വീണ്ടും പിടികൂടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred