അതേ സമയം സസ്പെൻഷൻ ചട്ട വിരുദ്ധമെന്ന് ബി അശോക് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഉത്തരവ് നിയമപരമായി നില നിൽക്കില്ലെന്നും അശോക് ചൂണ്ടിക്കാട്ടി
തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ ബി അശോകിന് സസ്പെൻഷൻ. സർക്കാരിന്‍റെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിൽ സംസാരിച്ചതിനാണ് നടപടി. സർവ്വീസ് ചട്ടം ലംഘിച്ച സർക്കാർ നയങ്ങളെ അടക്കം വിമർശിച്ചു എന്ന കുറ്റം ചുമത്തിയാണ് സസ്പെൻഷൻ. സർക്കാറിൻറ പല നയങ്ങളെയും നിലപാടുകളെയും എന്നും തുറന്ന് വിമർശിക്കുന്ന ഉദ്യോഗസ്ഥനാണ് അശോക്. ഇതേ തുടർന്ന് സർക്കാരിന്‍റെ കണ്ണിലെ കരടായിരുന്നു അശോക്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കാവൽ സർക്കാർ സ്വീകരിച്ചത് പ്രതികാര നടപടിയാണെന്ന് അശോക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

