ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധം എപ്പോ തുടങ്ങിയെന്ന് അറിയില്ല. കോൺസുൽ ജനറലിന്‍റെ സെക്രട്ടറിയെന്ന നിലയിൽ ആണ് സ്വപ്നയെ അറിയാവുന്നത്. 

തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ സ്വപ്ന സുരേഷ് പലവട്ടം വന്നിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺസുലേറ്റ് ജനറലിൻ്റെ സെക്രട്ടറി എന്ന നിലയിലാണ് സ്വപ്ന തന്നെ സമീപിച്ചത്. കോൺസുല‍ർ ജനറൽ വരുമ്പോഴെല്ലാം മിക്കവാറും ഇവ‍ർ കൂടെയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധം എപ്പോ തുടങ്ങിയെന്ന് അറിയില്ല. കോൺസുൽ ജനറലിന്‍റെ സെക്രട്ടറിയെന്ന നിലയിൽ ആണ് സ്വപ്നയെ അറിയാവുന്നത്. അങ്ങനെയാണ് പരിചയവും . സാധാരണ മര്യാദ അനുസരിച്ചാണ് കോൺസുൽ ജനറലുമായി മുഖ്യമന്ത്രി എന്ന നിലയിൽ ഇടപെട്ടിരുന്നത്. 

ശിവശങ്കറിനെ ഇത്തരത്തിൽ ചുമതലപ്പെടുത്തിയോ എന്ന കാര്യം ഞാനിപ്പോൾ ഓര്‍ക്കുന്നില്ല. എന്നാൽ ഓഫീസിൽ ആരെയാണ് ബന്ധപ്പെടേണ്ടത് എന്നു എന്നോട് ചോദിച്ചാൽ സാധാരണ ​ഗതിയിൽ ഞാൻ ശിവശങ്കറിൻ്റെ പേര് തന്നെയാവും പറയുക.സാധാരണ നിലയിൽ മുഖ്യമന്ത്രിയും കോൺസുല‍ർ ജനറലും തമ്മിൽ കാണുന്നതിൽ അസ്വാഭാവികതയില്ല.