കനത്ത ചൂടിൽ ദീർഘദൂര ഓട്ടം അസഹനീയമെന്ന് ഡ്രൈവർമാർ പറയുന്നു.രാവിലെ എട്ടര മുതലാണ് ടാങ്കറുകൾ സർവീസ് തുടങ്ങുന്നത്.
കോഴിക്കോട്: കനത്ത വേനലിൽ ജോലിസമയം മാറ്റണമെന്ന ആവശ്യവുമായി ഇന്ധന ടാങ്കർ ഡ്രൈവർമാർ. കൊടുംവെയിലിൽ വാഹനം ഓടിക്കുന്നതിന്‍റെ ശാരീരിക ബുദ്ധിമുട്ടിനൊപ്പം അപകസാധ്യതയും ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട് ഫറോക്കിലെ ഐഒസി പ്ലാന്‍റിൽ നിന്ന് ദിനംപ്രതി 150-ലധികം ഇന്ധന ടാങ്കറുകൾ സർവീസ് നടത്തുന്നുണ്ട്. വടക്കൻ ജില്ലകളിലെ പമ്പുകളിലേക്ക് ഇവിടെ നിന്നാണ് ഇന്ധനം കൊണ്ടുപോകുന്നത്. കനത്ത ചൂടിൽ ദീർഘദൂര ഓട്ടം അസഹനീയമെന്ന് ഡ്രൈവർമാർ പറയുന്നു.രാവിലെ എട്ടര മുതലാണ് ടാങ്കറുകൾ സർവീസ് തുടങ്ങുന്നത്.
ഈ സമയക്രമത്തിൽ മാറ്റം വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എലത്തൂർ, ഇരുമ്പനം എന്നിവിടങ്ങളിലെ ടാങ്കർ ലോറി ഡ്രൈവർമാരും ഇതേ ആവശ്യമുന്നിയിക്കുന്നുണ്ട്. തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.
