Asianet News MalayalamAsianet News Malayalam

വിസി നിയമനം കോടതി കയറി ,സാങ്കേതിക സര്‍വ്വകലാശാല പ്രവര്‍ത്തനം പ്രതിസന്ധിയിൽ,സര്‍ട്ടിഫിക്കറ്റ് വിതരണം മുടങ്ങി

താൽക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍വ്വകലാശാലയിൽ പ്രതിഷേധം തുടരുന്നു.സിസ തോമസിന്  ഫയലുകളൊന്നും ഉദ്യോഗസ്ഥര്‍ നൽകുന്നില്ല. ഇടത് സംഘടനകളും എസ്എഫ്ഐയും നിരന്തരം സമരത്തിൽ.  

technical university functioning in trouble, cerificate distribution on hold
Author
First Published Nov 18, 2022, 3:24 PM IST

തിരുവനന്തപുരം:സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിന് പിന്നാലെ വിസി നിയമന തര്‍ക്കം കോടതി കയറിയതോടെ സാങ്കേതിക സര്‍വ്വകലാശാല പ്രവര്‍ത്തനം പ്രതിസന്ധിയിൽ. താൽക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍വ്വകലാശാലയിൽ പ്രതിഷേധം തുടരുന്നതിനാൽ സര്‍ട്ടിഫിക്കറ്റ് വിതരണം പോലും നടക്കുന്നില്ല . 

കോഴ്സ് പൂര്‍ത്തിയാക്കി ഉപരിപഠനത്തിനും ജോലിക്കും കാത്തിരിക്കുന്ന കെടിയു വിദ്യാര്‍ത്ഥികളാണ് പ്രതിസന്ധിയിലായത്. യുജിസി മാനദണ്ഡം പാലിക്കാത്തതിനാൽ ഡോ രാജശ്രീയെ  വിസി സ്ഥാനത്ത് നിന്ന് സുപ്രീംകോടതി കഴിഞ്ഞമാസം പുറത്താക്കി. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പേരുകൾ തള്ളി ഡോ സിസ തോമസിന് ഗവര്‍ണര്‍ പകരം ചുമതല നൽകിയത് ഈ മാസം നാലിന്. സിസ വന്നത് മുതൽ സര്‍വ്വകലാശാല പ്രൊ. വിസിയും  രജിസ്ട്രാറും അടക്കം ഉദ്യോഗസ്ഥരെല്ലാം പൂര്‍ണ്ണ നിസ്സഹകരണത്തിൽ . ഗവര്‍ണറോടുള്ള എതിര്‍പ്പ് കാരണം താൽകാലിക ചുമതല നൽകിയ വിസിയെ പോലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ . നിയമനം ചോദ്യം ചെയ്ത് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമിപിച്ചിരിക്കുകയാണ്. പലതവണ ഫയലുകൾ ആവശ്യപ്പെട്ടിട്ടും സിസ തോമസിന് ഓഫീസ് ഫയലുകളൊന്നും ഉദ്യോഗസ്ഥര്‍ നൽകുന്നില്ല. ഇടത് സംഘടനകളും എസ്എഫ്ഐയും നിരന്തരം സമരത്തിലാണ്.  

തര്‍ക്കവും പ്രതിഷേധവും തുടരുമ്പോൾ അനിശ്ചിതത്വത്തിലാകുന്നത് വിദ്യാര്‍ത്ഥികളുടെ വിലപ്പെട്ട സമയവും ഭാവിയും കൂടിയാണ്. ഹിയറിംഗിന് ശേഷം മറ്റ്  വിസിമാര്‍ക്കും ഗവര്‍ണര്‍ പകരക്കാരെ തീരുമാനിക്കുന്ന അവസ്ഥ വന്നാൽ ബാക്കി സര്‍വ്വകലാശാലകളെ കാത്തിരിക്കുന്നതും സമാന  സാഹചര്യമാകും 

കണ്ണൂര്‍ സര്‍വ്വകലാശാല: നിയമനങ്ങളെല്ലാം അനുഭാവികള്‍ക്ക്, തിരിച്ചടി; പിഴവുകളുടെ പട്ടിക ഇങ്ങനെ

 കെ.ടി.യു താൽക്കാലിക വി.സി നിയമനത്തില്‍ അപാകതയില്ലെന്ന് ഹൈക്കോടതിയില്‍ ഗവർണ്ണറുടെ വിശദീകരണം. സർക്കാർ ശുപാർശ ചെയ്തവർക്ക് യു.ജി.സി ചട്ടപ്രകാരം ചുമതല നൽകാനാകില്ല.സർക്കാർ ശുപാർശ ചെയ്തത് പ്രോ വി സിയേയും ,ഉന്നത വിദ്യാഭ്യാസസെക്രട്ടറിയേയുമാണ്.എന്നാൽ ഈ രണ്ട് ശുപാർശകളും യു.ജി സി ചട്ടങ്ങൾക്ക് വിരുദ്ധമാണ്. സർക്കാരിന്‍റെ  ഹർജി നിലനിൽക്കില്ലെന്നും തള്ളണമെന്നും ഗവർണ്ണർ കോടതിയെ അറിയിച്ചു. സുപ്രീംകോടതി വിധിയും,യു.ജി സി ചട്ടപ്രകാരവുമാണ് സിസ തോമസിന്റെ നിയമനമെന്നും  ഗവർണ്ണർ വ്യക്തമാക്കി. ഹര്‍ജി ഇനി ഈ മാസം അവസാനം പരിഗണിക്കും

Follow Us:
Download App:
  • android
  • ios