Asianet News MalayalamAsianet News Malayalam

കടുപ്പിച്ച് എൻഎച്ച്എഐ: 'ഇടപ്പള്ളി മണ്ണുത്തി പാതയിൽ താത്കാലിക കുഴിയടയ്ക്കല്‍ പോരാ,ഉറപ്പുള്ള ടാറിങ് വേണം'

രണ്ട് മെഷീനുകൾ ഈ മേഖലയില്‍ എത്തിച്ച് ഉറപ്പുള്ള ടാറിങ് നടത്താൻ കരാര്‍ കന്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനോട് നിർദ്ദേശിച്ചിട്ടുണ്ട്

temporary work is not enough says NHAI
Author
First Published Aug 11, 2022, 5:56 AM IST

തൃശൂർ : ഇടപ്പള്ളി മണ്ണൂത്തി ദേശീയ പാതയിലെ കുഴി അടയ്ക്കലിൽ നിലപാട് കടുപ്പിച്ച് ദേശീയ പാതാ അഥോറിറ്റി. ഇടപ്പള്ളി. മണ്ണൂത്തി പാതയിലെ 16 ഇടങ്ങളില്‍ താത്കാലിക കുഴിയടയ്ക്കല്‍ പോരാ എന്ന് ദേശീയ പാതാ അഥോറിറ്റി കരാർ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനെ അറിയിച്ചു. കൊരട്ടി,ഡിവൈന്‍, ചാലക്കുടി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ മഴക്കാലത്ത് നടത്തുന്ന കോള്‍ഡ് മിക്സിങ് അപര്യാപ്തമെന്ന കണ്ടെത്തലിനെ തുടർന്നാണ് ഉറപ്പുള്ള ഹോട്ട് മിക്സിങ് നടത്താന്‍ തീരുമാനിച്ചത്. രണ്ട് മെഷീനുകൾ ഈ മേഖലയില്‍ എത്തിച്ച് ഉറപ്പുള്ള ടാറിങ് നടത്താൻ കരാര്‍ കന്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ ഈ ഭാഗങ്ങളില്‍ താത്കാലിക കുഴിയടയ്ക്കല്‍ നടത്തിയിരുന്നു.

 

ദേശീയപാത കുഴിയടക്കൽ:ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനിയെ കരിമ്പട്ടകയിൽപെടുത്തണമെന്ന് കളക്ടറുടെ റിപ്പോർട്ട്

തൃശൂർ മണ്ണുത്തി ദേശീയ പാതയുടെ കരാർ ഏറ്റെടുത്ത ​ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനിയെ കരിമ്പട്ടകയിൽപെടുത്തണമെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. ദേശീയപാതയിലെ കുഴി അടയ്ക്കൽ കൃത്യതയോടെ അല്ലെന്നും തൃശൂർ കളക്ടറുടെ റിപ്പോർട്ട്. ഇക്കാര്യം വ്യക്തമാക്കി തൃശൂർ ജില്ലാ കളക്ടർ ഹരിതാ വി കുമാർ  പ്രാഥമിക റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. 

താൽകാലിക കുഴി അടയ്ക്കലിനായി ഇപ്പോൾ ഉപയോ​ഗിക്കുന്ന കോൾഡ് മിക്സ് ഫലപ്രദമല്ലെന്നും കളക്ടറുടെ റിപ്പോർട്ടിൽ ഉണ്ട്. ​ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ എന്ന കരാർ കമ്പനിയിൽ ആവശ്യമായ ജോലിക്കാരില്ല. റോഡ് നിർമാണത്തിനും അറ്റകുറ്റപ്പണിക്കും ആവശ്യമായ നിർമാണ ഉപകരണങ്ങളുമില്ലെന്നും കളക്ടറുടെ പരിശോധനയിൽ കണ്ടെത്തി. ഇതടക്കം വ്യക്തമാക്കിയാണ് കമ്പനിക്കെതിരെ റിപ്പോർട്ട് നൽകിയത്.

പ്രഹസനമായി ദേശീയപാതയിലെ രണ്ടാം ദിവസത്തെ കുഴിയടയ്ക്കലും. പുതുക്കാട്ടെ കുഴികൾ പൂർണമായും അടച്ചില്ല. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ കഴിഞ്ഞ ദിവസം ഇട്ട ടാര്‍ ഇളകി തുടങ്ങി. ഇവിടെ കരാർ കമ്പനിയുടെ കുഴിയടയ്ക്കല്‍ ഇന്നലേയും ഉണ്ടായിരുന്നു. കുഴി അടയ്ക്കൽ അശാസ്ത്രീയമാണെന്ന ആക്ഷേപത്തെ തുടർന്ന് എറണാകുളം, തൃശ്ശൂർ ജില്ലാ കളക്ടർമാരോട് നേരിട്ടെത്തി പരിശോധിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. റോഡ് റോളർ ഉപയോഗിക്കാത്ത പ്രവർത്തിയിൽ അശാസ്ത്രീയത ഉണ്ടായിരുന്നുവെന്നാണ് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ നടത്തിയ കണ്ടെത്തല്‍. 

Follow Us:
Download App:
  • android
  • ios