പാലത്തിന്‍റെ നിർമാണ ചുമതല ഉണ്ടായിരുന്ന എക്സിക്യുട്ടീവ് എൻജിനിയർ അവധിയിൽ പോയപ്പോൾ പകരം ആളെ ചുമതല ഏല്പിച്ചില്ല. ഉദ്യോഗസ്ഥർ നിർമാണ സ്ഥലങ്ങളിൽ ഉണ്ടെന്നു ഉറപ്പാക്കാൻ നൂതന സാങ്കേതിക വിദ്യ ആലോചനയിൽ ഉണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു
തിരുവനന്തപുരം : ഹൈഡ്രോളിക് ജാക്കിയുടെ (hydraulic jack)അപാകതയാണ് കൂളിമാട് പാലം(koolomad bridge) തകരാൻ കാരണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്(mohammad riyaz) . നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. ഹൈഡ്രോളിക് ജാക്കിക്ക് ഉണ്ടായ തകരാറാണ് പ്രശ്നമെന്ന് എൻ ഐ ടിയുടെ റിപ്പോർട്ടും ഉണ്ടെന്ന് മന്ത്രി സഭയെ അറിയിച്ചു. അതേസമയം ജീവനക്കാർക്ക് നൈപുണ്യം ഉണ്ടായിരുന്നു . ഗുണനിലവാര പരിശിധനാ ഫലവും തൃപ്തികരം ആണെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
എന്നാൽ പാലത്തിനുണ്ടായ തകരാർ സർക്കാർ ഗൌരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. എൻജിനീയറോടും അസിസ്റ്റന്‍റ് എൻജിനീയറോടും വിശദീകരണം തേടി. അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എൻജിനിയർ അവധിയിൽ പോയപ്പോൾ പകരം ആളെ ചുമതല ഏല്പിച്ചില്ല. ഉദ്യോഗസ്ഥർ നിർമാണ സ്ഥലങ്ങളിൽ ഉണ്ടെന്നു ഉറപ്പാക്കാൻ നൂതന സാങ്കേതിക വിദ്യാ ആലോചനയിൽ ഉണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു. സംഭവത്തെ കുറിച്ച് വിശദ അന്വേഷണം നടത്തി. വിജിലൻസ് റിപ്പോർട്ടിൽ നടപടികൾക്ക് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
അതേസമയം പൊതുമരാമത്ത് മന്ത്രിക്ക് വീഴ്ട പറ്റിയെന്ന് പ്രതിപക്ഷം ആരോപിച്ചു. കൂളിമാട് പാലം തകർച്ചയെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണം എന്നു റോജി ജോൺ എം എൽ എ ആവശ്യപ്പെട്ടു. എന്നാൽ പാലാരിവട്ടം പാലം പോലെ അല്ല കൂളിമാട് പാലം എന്നു മന്ത്രി പറഞ്ഞു. പാലാരിവട്ടം പാലം നിർമാണ കമ്പനിയെ തന്നെ കരിമ്പട്ടികയിൽ പെടുത്താൻ നിർദേശം നൽകിയെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളുടെ മണ്ഡലത്തിലും പാലങ്ങൾ നിർമാണത്തിൽ തകരാർ സംഭവിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
പാലത്തിന്‍റെ നിർമാണ കരാർ ഉള്ള ഊരാളുങ്കലിനെ രക്ഷിക്കാനാണ് സർക്കാർ ശ്രമമെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാൽ ആര് തെറ്റ് ചെയ്താലും അതിനെ തെറ്റെന്ന് തന്നെ പറയുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ബർമുഡ ഇട്ടാൽ ബർമുഡ ഇട്ടു എന്ന് തന്നെ പറയും അല്ലാതെ പാന്‍റ് എന്ന് പറയില്ലഏതെങ്കിലും ഒരു പ്രത്യേക കമ്പിനിയോട് പ്രത്യേക മമതയോ വിദ്വേഷമോ സർക്കാരിനില്ല.പ്രതിപക്ഷ എം എൽ എ മാർ തന്നെ ഊരാളുങ്കൽ കമ്പനിയെ നിയോഗിക്കണം എന്ന് കത്ത് നൽകിയിട്ടുണ്ട്. അത് നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു
കൂളിമാട് പാലം തകർച്ച;ഉദ്യോഗസ്ഥ മേൽനോട്ടം ഉണ്ടായില്ല;ജാക്കിക്ക് തകരാർ ;വിശദീകരണം തേടും-പൊതുമരാമത്ത് മന്ത്രി
കോഴിക്കോട് : കൂളിമാട് പാലത്തിൻറെ തകർച്ചയിൽ വീഴ്ച വിശദീകരിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് . ഉദ്യോഗസ്ഥ മേൽനോട്ടം ഇല്ലാതെയാണ് പണി നടന്നത്. ജാക്കിയ്ക്ക് പ്രശ്നം ഉണ്ടായിരുന്നു. ബീമുകൾ ചരിഞ്ഞപ്പോൾ മുൻകരുതലെടുത്തില്ല. ഇത് വ്യക്തമാക്കുന്ന എൻ ഐ ടിയുടെ റിപ്പോർട്ട് കിട്ടിയെന്നും പൊതമരാമത്ത്മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിർമാണ പ്രവര്ർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.എൻ ഐ ടിയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്തിൻറെ നിർമാണ പ്രവർത്തനങ്ങൾക്ക് കൃത്യമായ മാർഗ നിർദേശങ്ങൾ ഇറക്കുമെന്നും മന്ത്രി പറഞ്ഞു. നിർമാണം പുരോഗമിക്കുന്ന പദ്ധതികളിൽ മിന്നൽ പരിശോധന നടത്തുമെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
കൂളിമാട് പാലത്തിൻ്റെ തകർച്ചയിൽ യുഎൽസിസിക്ക് താക്കീത്, രണ്ട് പൊതുമരാമത്ത് എഞ്ചിനീയർമാർക്ക് സസ്പെൻഷൻ
കോഴിക്കോട്: ചാലിയാറിന് കുറുകെയുള്ള കൂളിമാട് പാലം തകർന്ന സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർദ്ദേശിച്ചു. പിഡബ്ല്യുഡി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്കും അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്കുമെതിരെയാണ് നടപടിക്ക് നിര്‍ദ്ദേശം നൽകിയത്. പാലം തകർച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം മന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ചാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി റിയാസ് നിര്‍ദ്ദേശം നല്‍കിയത്.
