ടിപി കേസ് അന്വേഷിച്ചത് ആരാണെന്ന് അംഗത്തിന് അറിയാമല്ലോയെന്നായിരുന്നു പിണറായിയുടെ മറുപടി. എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി നിയസഭയിൽ പറഞ്ഞു.

തിരുവനന്തപുരം: ടിപി വധക്കേസിൻ്റെ ( TP Murder) പേരിൽ കെ കെ രമയും (K K Rema ) മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan) സഭയിൽ നേർക്കുനേർ. പ്രതികൾക്ക് പൊലീസ് സഹായം കിട്ടിയിട്ടുണ്ടെന്ന് രമ നിയമസഭയിൽ ആരോപിച്ചു. ഇത്തരം സംഭവം ഒഴിവാക്കാൻ നടപടിയുണ്ടോ എന്നായിരുന്നു വടകര എംഎൽഎയുടെ ചോദ്യം. കേസന്വേഷിച്ചത് യുഡിഎഫ് സർക്കാരാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ. 

Add Asianetnews as a Preferred SourcegooglePreferred

ടിപി കേസ് അന്വേഷിച്ചത് ആരാണെന്ന് അംഗത്തിന് അറിയാമല്ലോയെന്നായിരുന്നു പിണറായിയുടെ മറുപടി. എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി നിയസഭയിൽ പറഞ്ഞു. ആ അന്വേഷണത്തിൽ വീഴ്ചയുണ്ടോ എന്നാണൊ അംഗം ഉദ്ദേശിച്ചതെന്നായിരുന്നു മറുചോദ്യം. ഇതിന് പിന്നാലെ ടിപി ചന്ദ്രശേഖരൻ വധം നന്നായി അന്വേഷിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് തിരവഞ്ചൂർ പ്രതികരിച്ചു. തന്റെ പരാമർശം അംഗത്തിന് ( തിരുവഞ്ചൂരിന് ) കൊണ്ടുവെന്നായിരുന്നു ഇതിനുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. ഞാൻ അദ്ദേഹത്തെ (തിരുവഞ്ചൂരിനെ) തന്നെയാണ് ഉദ്ദേശിച്ചത്. അത് അദ്ദേഹത്തിന് കൊണ്ടു എന്ന് മറുപടി കേട്ടപ്പോൾ മനസിലായി.