56017 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് അഷ്റഫ് അലി വിജയിച്ചത്. ടി. പി. അഷ്റഫ് അലി 114997 വോട്ടുകളും, പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. പി ജിജി 58980 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി പി. സുബ്രഹ്മണ്യൻ 13994 വോട്ടുകളും നേടി.

കൊണ്ടോട്ടി : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി. പി. അഷ്റഫ് അലിക്ക് (ലീഗ്) തകര്‍പ്പന്‍ വിജയം. 56017 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് അഷ്റഫ് അലി വിജയിച്ചത്. ടി. പി. അഷ്റഫ് അലി 114997 വോട്ടുകളും, പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. പി ജിജി 58980 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി പി. സുബ്രഹ്മണ്യൻ 13994 വോട്ടുകളും നേടി.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭ, ചീക്കോട്, ചെറുകാവ്, പുളിക്കൽ, വാഴക്കാട്, നെടിയിരുപ്പ്, വാഴയൂർ, മുതുവല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്‌ കൊണ്ടോട്ടി നിയമസഭാമണ്ഡലം. റോഡ് കണക്റ്റിവിറ്റിയും നഗര സൗകര്യങ്ങളും മെച്ചപ്പെടുത്തുക, ഉയർന്ന നിലവാരമുള്ള ആരോഗ്യ- വിദ്യാഭ്യാസ സൗകര്യങ്ങളുടെ ലഭ്യത, കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനായുള്ള വികസന പ്രവർത്തനങ്ങൾ തുടങ്ങിയവയായിരുന്നു തെരഞ്ഞെടുപ്പ് സമയത്തെ പ്രധാന ചർച്ചകൾ.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊണ്ടോട്ടിയില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുസ്ലിം ലീഗിലെ ടി. വി. ഇബ്രാഹിം എംഎൽഎയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ടി. വി. ഇബ്രാഹിമിന് 82,759 വോട്ടുകൾ ലഭിച്ചു, ഇത് ആകെ പോൾ ചെയ്ത വോട്ടിന്റെ 50.42 ശതമാനമാണ്. ഇടതുമുന്നണി പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി കാട്ടുപരുത്തി സുലൈമാൻ ഹാജി 65,093 വോട്ടുകൾ (39.6%) നേടി രണ്ടാം സ്ഥാനത്തെത്തി. എൻഡിഎ സ്ഥാനാർത്ഥി ഷീബ ഉണ്ണികൃഷ്ണൻ 11,114 വോട്ടുകളോടെ (6.77 ശതമാനം) മൂന്നാം സ്ഥാനത്തെത്തി.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മുസ്ലിം ലീഗിനോടും യുഡിഎഫിനോടുമുള്ള ആഭിമുഖ്യം കൊണ്ടോട്ടിയിലെ വോട്ടർമാരുടെ രാഷ്ട്രീയ പെരുമാറ്റത്തിന്‍റെ പ്രത്യേകതയാണ്. ഇടക്കാലത്ത് സ്വതന്ത്ര സ്ഥാനാർത്ഥികൾ ഗണ്യമായ വോട്ട് വിഹിതം നേടിയിട്ടുണ്ടെങ്കിലും മുസ്ലിം ലീഗിനോടുള്ള മണ്ഡലത്തിന്റെ പൊതുവായ രാഷ്ട്രീയ ചായ്‌വിന് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ബിജെപിയും വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ, ബിഎസ്പി തുടങ്ങിയ ചെറിയ പാർട്ടികളും ചെറിയ തോതിൽ വോട്ടുകൾ നേടുന്നുണ്ടെങ്കിലും മണ്ഡലത്തിൽ പ്രധാന എതിരാളികളായി മാറാൻ അവർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല.