സിപിഎം നേതാക്കൾക്കെതിരായ ബലാത്സംഗക്കേസ്: പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി
കഴിഞ്ഞ ദിവസമാണ് മൂന്ന് മാസം മുൻപ് സിപിഎം പ്രാദേശിക നേതാക്കൾ നിരന്തരം പീഡിപ്പിച്ചു എന്ന് കാണിച്ച് യുവതി വടകര പൊലീസിൽ പരാതി നൽകിയത്.
വടകര: സിപിഎം പ്രാദേശിക നേതാക്കൾ ബലാൽസംഗം ചെയ്തെന്ന പരാതിയിൽ പരാതിക്കാരിയായ സ്ത്രീയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. പ്രതികളായ സിപിഎം മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജിനെയും ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ലിജീഷിനെയും അറസ്റ്റ് ചെയ്യാൻ വൈകുന്നെന്നാരോപിച്ച് യുവമോർച്ച രംഗത്തെത്തി.
പാർട്ടിയുടെ ഉന്നതങ്ങളിൽ പിടിയുള്ളത് കൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നാണ് ആരോപണം. എന്നാൽ പ്രതികൾ ഒളിവിലല്ലെന്നും യുവതിയുടെ വിശദമായ മൊഴി എടുത്തതിന് ശേഷമാകും അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാകുകയെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.
കഴിഞ്ഞ ദിവസമാണ് മൂന്ന് മാസം മുൻപ് സിപിഎം പ്രാദേശിക നേതാക്കൾ നിരന്തരം പീഡിപ്പിച്ചു എന്ന് കാണിച്ച് യുവതി വടകര പൊലീസിൽ പരാതി നൽകിയത്. ബലാൽസംഗം, വീട്ടിൽ അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.