733 തസ്തികയിലേക്കുള്ള നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള ഫയലുകള്‍ സംസ്ഥാനത്ത് കെട്ടികിടക്കുകയാണെന്ന് പരിശോധനയിൽ കണ്ടെത്തി.

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലും ഡെപ്യൂട്ടി ഡയറക്ടറേറ്റിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷൻ റെഡ് ടേപ്പ് എന്ന പേരിലായിരുന്നു റെയ്ഡ്. എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ അധ്യാപക- അനധ്യാപിക നിയമനം സ്ഥിരപ്പെടുത്താൻ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. 

733 തസ്തികയിലേക്കുള്ള നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള ഫയലുകള്‍ സംസ്ഥാനത്ത് കെട്ടികിടക്കുകയാണെന്ന് പരിശോധനയിൽ കണ്ടെത്തി. വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള 66 ഫയലുകളും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ കെട്ടികിടക്കുന്നു. ഏറ്റവും കൂടുതൽ ഫയലുകള്‍ മലപ്പുറത്താണ് കെട്ടികിടക്കുന്നത്.

അധ്യാപക നിയമനത്തിൽ ക്രമക്കേട് നടത്തിയ മാനേജുമെൻറുകള്‍ക്കെതിരെ തിരുവനന്തപുരം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നടപടി വർഷങ്ങളായിട്ടും തീർപ്പാക്കാതെ വച്ചിരിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിൻെറ നിർദ്ദേശ പ്രകാരാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. 

തിരുവനന്തപുരത്ത് പെട്രോൾ പമ്പ് ജീവനക്കാരനെ വെട്ടിപരിക്കേൽപ്പിച്ചു 

തിരുവനന്തപുരം: മാറനല്ലൂർ കണ്ടലയിൽ രാത്രി ഹെല്‍മറ്റും ജാക്കറ്റും ധരിച്ചെത്തിയ ആള്‍ പെട്രോള്‍ പമ്പിലെ സുരക്ഷാ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു. മാറനല്ലൂര്‍ ചീനിവള ആനമണ്‍ സ്വദേശി സുകുമാരന്‍ (62) ആണ് വെട്ടേറ്റ്. കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ച ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.

പമ്പിനു പിന്നിലൂടെ എത്തി മതിൽ ചാടിയാണ് അക്രമി സുകുമാരനെ വെട്ടിയത്.താടിയിലും ,കൈയ്ക്കും , മുതുകിലും വെട്ടേറ്റ സുകുമാരന്‍ നിലവിളിച്ചു ഓടുകയും പമ്പിനുള്ളിലെ ടാങ്കര്‍ ലോറിയില്‍കിടന്നിരുന്ന ടാങ്കർ ലോറിയുടെ സഹായി രാജേന്ദ്രനെ വിളിച്ചുണർത്തി. ഇയാൾ ബഹളം കേട്ട് ഉണർന്നതോടെ അക്രമി ഓടി മറഞ്ഞു.ദേഹമാസകലം രക്തത്തിൽ കുളിച്ചു നിന്ന സുകുമാരനെ കണ്ടു ഭയന്ന രാജേന്ദ്രനാണ് വിവരം പൊലീസിനെ അറിയിച്ചത്.