ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാരസമിതിയെ നിയമിക്കാത്തതിനെതിരെ വനിതാ കമ്മീഷൻ
ശരിയായ രീതിയിൽ ഐസിസി രൂപീകരിച്ച് പ്രവർത്തിച്ചാൽ മാത്രമേ സിനിമ നിർമാണത്തിന് അനുമതി നൽകാനാവൂ
കോഴിക്കോട്: കേരള ഹൈക്കോടതി തന്നെ നിർദ്ദേശിച്ചിട്ടും പല സിനിമ നിർമ്മാണ യൂണിറ്റുകളിലും ഐസിസി (ആഭ്യന്തര പരാതി പരിഹാരസമിതി) ഇല്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ പി.സതീദേവി. ഒരു സിനിമ ലൊക്കേഷനിൽ വനിതാ കമ്മീഷൻ പരിശോധന നടത്തിയപ്പോൾ ഐസിസിയുടെ തലപ്പത്ത് ഒരു പുരുഷനെ ആണ് നിയമിച്ചിരുന്നതെന്നും പലയിടങ്ങളിലും ഐസിസി പേരിന് മാത്രമാണ് പ്രവർത്തിക്കുന്നതെന്നും പി.സതീദേവി വിമർശിച്ചു. ശരിയായ രീതിയിൽ ഐസിസി രൂപീകരിച്ച് പ്രവർത്തിച്ചാൽ മാത്രമേ സിനിമ നിർമാണത്തിന് അനുമതി നൽകാനാവൂ. സാംസ്കാരിക പ്രബുദ്ധായ കേരളത്തിൽ പോലും നിലവിലുള്ള സ്ത്രീ സുരക്ഷ നിയമം ഉറപ്പാക്കുന്ന സാഹചര്യമില്ലെന്നത് ഗൌരവമുള്ള കാര്യമാണെന്നും വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടി.
- 'അദാനി പോർട്ടല്ല,സർക്കാരിന്റ പോർട്ട്,2023 സെപ്തംബറിൽ മലയാളിക്കുള്ള ഓണസമ്മാനമായി വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തും'
- വിഴിഞ്ഞം ആക്രമണം; സംസ്ഥാനത്ത് മുഴുവൻ ജാഗ്രത നിർദ്ദേശം, അവധിയിലുള്ള പൊലീസുകാരെ തിരികെ വിളിച്ചു