സിടി സ്കാൻ ചെയ്യുന്നതിലൂടെ മസ്തിഷ്ക അർബുദമുണ്ടാകാമെന്ന് പഠനം. നെതർലന്റ്സ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവേഷകരാണ് പഠനം നടത്തിയത്​.

സിടി സ്കാൻ ചെയ്യാത്തവരായി ആരും കാണില്ല. ലോകമെമ്പാടും ചെയ്യുന്ന സി.ടി സ്കാനുകളുടെ എണ്ണം പ്രതിദിനം കുതിച്ചുയരുകയാണ്. ബ്രിട്ടണില്‍ മാത്രം ഒരു വര്‍ഷം 3 മില്യണ്‍ സി.ടി സ്കാനുകളാണ് ചെയ്യുന്നത്. എന്നാൽ സിടി സ്കാൻ ചെയ്യുന്നതിലൂടെ ക്യാൻസർ പിടിക്കപ്പെടുമോയെന്ന് പലരും ആശങ്കപ്പെടാറുണ്ട്. 

സിടി സ്കാൻ ചെയ്യുന്നതിലൂടെ മസ്തിഷ്ക അർബുദമുണ്ടാകാമെന്ന് പഠനം. സിടി സ്കാൻ ഏറ്റവും അധികം ബാധിക്കുന്നത് കുട്ടികളെയായിരിക്കുമെന്നും പഠനത്തിൽ പറയുന്നു. നെതർലന്റ്സ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. സിടി സ്കാന്‍ അഥവാ ക്യാറ്റ് സ്കാന്‍ പരമ്പരാഗത എക്സ്-റേ നല്‍കുന്നതിനെക്കാള്‍ ശരീരത്തിനുള്ളിലെ കൂടുതല്‍ വ്യക്തമായ ചിത്രം നല്‍കുന്നുണ്ട്. 

എന്നാല്‍ നൂറ് തവണയോ അതിലധികമോ എക്‌സ്‌റേ പരിശോധന നടത്തുന്നതിന് സമാനമായ അയനൈസിംഗ് റേഡിയേഷനാണ് രോഗിയ്ക്ക് ലഭിയ്ക്കുക. ഈ അയനൈസിംഗ് റേഡിയേഷന്‍ ശരീരത്തിലെ കോശജാലത്തിന് തകരാറുണ്ടാക്കുകയും കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ലഭിക്കുന്ന റേഡിയേഷന്റെ തോതിന് ആനുപാതികമായിരിക്കും അപകടസാധ്യതയും. 1979-നും 2012-നും ഇടയ്ക്ക് സിടി സ്കാൻ ചെയ്ത 168,394 ഡച്ച് കുട്ടികളിലൂടെയാണ് ​പഠനം നടത്തിയത്.