സ്വകാര്യ ബസ് കണ്ടക്ടറുടെ കണ്ണിൽ യുവതി മുളകുപൊടി എറിഞ്ഞു
മഞ്ചേരി- വഴിക്കടവ് റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറെയാണ് നാൽപ്പതുകാരി ചെരിപ്പൂരി അടിച്ച ശേഷം കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞത്.
നിലമ്പൂർ: സ്വകാര്യ ബസ് കണ്ടക്ടറുടെ കണ്ണിൽ യുവതി മുളകുപൊടി എറിഞ്ഞു. കണ്ടക്ടറെ ആശുപത്രിയിലേക്കയച്ച പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. ചന്തക്കുന്ന് ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച രാവിലെ 11ന് ആണു സംഭവം.
മഞ്ചേരി- വഴിക്കടവ് റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറെയാണ് നാൽപ്പതുകാരി ചെരിപ്പൂരി അടിച്ച ശേഷം കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞത്. 2 വർഷം മുൻപുണ്ടായ ദുരനുഭവത്തിന് പ്രതികാരം വീട്ടിയതാണെന്നാണ് യുവതി പൊലീസിനോട് പറയുന്നു. ആശുപത്രിയിൽ കണ്ടക്ടർക്ക് ചികിത്സ നൽകി വിട്ടു. പരാതി ഇല്ലാത്തതിനാൽ കേസെടുക്കാതെ യുവതിയെയും വിട്ടയച്ചു.