കളക്ടറേറ്റ് ഉപരോധത്തിനിടെ തള്ളിക്കായറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശുകയായിരുന്നു. 

മലപ്പുറം: ജില്ലയിൽ ഹയർ സെക്കന്ററി സീറ്റ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചിന് നേരെ ലാത്തിചാർജ്. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. കളക്ടറേറ്റ് ഉപരോധത്തിനിടെ തള്ളിക്കായറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഫ്രറ്റേണിറ്റി ജില്ലാ നേതാക്കളായ ഡോ. എ കെ സൽമാൻ താനൂർ, ഹാദി ഹസ്സൻ, മുഹമ്മദ്‌ പൊന്നാനി എന്നിവരെ പോലീസ് അറസ്റ്റ്‌ ചെയ്തിട്ടുണ്ട്. പതിനേഴാളം പ്രവർത്തകർക്ക് പരിക്കേറ്റു. മുഹ്സിൻ താനൂരിനെ ഗുരുതര പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.