തുടർന്ന് അന്നമനട കെഎസ്ഇബി ഓഫീസിലെത്തിയ ഒരു സംഘം ആളുകളാണ് താത്ക്കാലിക ജീവനക്കാരനായ നിതിനെ മുളവടി കൊണ്ട് മർദിക്കുകയും ജീവനക്കാരെ അസഭ്യം വിളിക്കുകയും ചെയ്തത്. മർദനമേറ്റ നിതിൻ മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തൃശ്ശൂർ: ലോകകപ്പ് മത്സരത്തിനിടെ കറന്റ് പോയതിനെ തുടർന്ന് തൃശ്ശൂർ മാളയിൽ‌ കെഎസ്ഇബി ജീവനക്കാരന് മർദനം. അന്നമനട കെഎസ്ഇബി ഓഫീസിലെ താത്ക്കാലിക ജീവനക്കാരനായ നിതിനെ ആണ് മു‌ളവടി കൊണ്ട് മർദിച്ചത്. പരിക്കേറ്റ നിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോകകപ്പ് സെമിയിൽ അർജന്റീനയുടെ മത്സരം തുടങ്ങുന്നതിന് മുൻപ് കറന്റ് പോയിരുന്നു. 

തുടർന്ന് അന്നമനട കെഎസ്ഇബി ഓഫീസിലെത്തിയ ഒരു സംഘം ആളുകളാണ് താത്ക്കാലിക ജീവനക്കാരനായ നിതിനെ മുളവടി കൊണ്ട് മർദിക്കുകയും ജീവനക്കാരെ അസഭ്യം വിളിക്കുകയും ചെയ്തത്. മർദനമേറ്റ നിതിൻ മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മാള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.