കവിത പോലെ ഒരു നഴ്‌സിംഗ് ടീച്ചര്‍!
ആവേശത്തിന്റെ വര്‍ണ്ണചിറകുകള്‍ വിടര്‍ത്തിയാണ് ഞങ്ങള്‍ കുറച്ചു ശലഭങ്ങള്‍ കേരളമണ്ണില്‍ നിന്നും ഇന്നു തെലങ്കാനയിലുള്ള മഹബൂബ്‌നഗറിലെ ആ കൊച്ചു നഴ്‌സിംഗ് കലാലയമുറ്റത്തു 2004 സെപ്തംബര്‍ 18 ലെ സായാഹ്നവേളയില്‍ എത്തുന്നത്. തീവണ്ടിയാത്രയില്‍വച്ച് തന്നെ വല്യ ചങ്ക്‌സ് ആയ ഞങ്ങള്‍ക്ക് ആദ്യവര്‍ഷത്തില്‍ ഒരുപാട് ചെറിയ ചെറിയ പ്രയാസങ്ങളും അഭിമുഖീകരിക്കേണ്ടി വന്നു. ഒന്നിച്ചു തന്നെ നിന്ന് പഠിച്ചു മുന്നേറുന്നതിനിടയിലും പലപ്പോഴും സങ്കടം വന്നപ്പോള്‍ കൂടെ നിന്നതു കവിത മാഡം ആയിരുന്നു.
2005 ലാണ് കവിത മാഡം ഞങ്ങളെ പഠിപ്പിക്കാന്‍ എത്തുന്നത്. ന്യൂട്രിഷന്‍ ആയിരുന്നു എടുത്തിരുന്ന വിഷയം. മെലിഞ്ഞു ഇരുനിറത്തില്‍ പിറകില്‍ പിന്നിയൊതുക്കിയ ചുരുണ്ടമുടിയുള്ള ഒരു കുഞ്ഞു മാഡം. തമിഴ്‌നാടാണ് സ്വദേശം.
എത്ര പഠിച്ചിട്ടും ഗുരുക്കന്മാരെ കാണുമ്പോള്‍ പഠിച്ചതൊന്നും പറഞ്ഞുകേള്‍പ്പിക്കാനാകാതെ, procedures ചെയ്തു കാണിക്കാനാകാതെ, പതറിനില്‍ക്കുംബോള്‍, റെക്കോര്‍ഡ്‌സ് ബുക്‌സില്‍ സൈന്‍ കിട്ടാതെ പ്രയാസപ്പെടുമ്പോള്‍, അതിന്റെ ശിക്ഷയായി ഇന്‍േറണല്‍ മാര്‍ക്ക് കുറയുമ്പോള്‍, പുറത്തുപോവുന്ന സമയം കുറയ്ക്കുമ്പോള്‍, കൂടെ നിന്നാശ്വസിപ്പിച്ചു സഹായിക്കുമായിരുന്നു കവിതാമാഡം. അവരുടെ തനിമയുള്ള അടിച്ചേല്‍പ്പിക്കാത്ത ക്ലാസും എല്ലാവര്‍ക്കും ഒരേപോലെ പ്രിയമായിരുന്നു.
ഗൂഗിളും മൊബൈലും ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് കോളേജ് ഇന്‍സ്‌പെക്ഷന്‍ വരുന്ന സാഹചര്യത്തില്‍ പ്രോജക്ടുകളും അസൈന്‍മെന്റുകളും എങ്ങനെ തുടങ്ങണമെന്നറിയാതെ കഷ്ടപ്പെടുമ്പോള്‍ ആദ്യം ഓടുന്നത് മാഡത്തിനരികിലേക്കായിരുന്നു.
എല്ലാവരോടും സ്‌നേഹം മാത്രമുള്ള, പക്ഷഭേദം എന്ന വാക്കിനര്‍ത്ഥം അറിയാത്ത, ആദ്യമായി ഇംഗ്ലീഷ് പ്രയര്‍ സോങ്‌സ് പഠിപ്പിച്ചു തന്ന, പ്രാര്‍ത്ഥന ഹാളില്‍ ഞങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥനയില്‍ കൂടുന്ന, എന്തിനും ഏതിനും ഏതു കുട്ടിക്കും ഓടിച്ചെന്നു സ്വന്തം സഹോദരിയോടെന്നപോലെ കാര്യം പറയാന്‍ സാധിക്കുന്ന മാഡം താമസിച്ചതും ഞങ്ങളുടെ ബാച്ചിന്റെ ഹോസ്റ്റലില്‍ ആയിരുന്നു.
ഞങ്ങള്‍ക്ക് ചിക്കന്‍പോക്‌സ് വന്നപ്പോള്‍ മറ്റു കുട്ടികളെയും കൂട്ടി ആര്യവേപ്പില പറിച്ചെടുത്തു അല്ലെങ്കില്‍ ആരെയെങ്കിലും വിട്ടു പറപ്പിച്ചു കഴുകി ഉണക്കി ചൊറിച്ചില്‍ മാറാനായി ആ ഇല ഞങ്ങളുടെ ദേഹത്തു അടിച്ചു തരുമായിരുന്നു മാഡം.
എല്ലാ റൂമിലും വന്നിരുന്നു ഞങ്ങളോട് സംസാരിക്കുന്ന മാഡം, വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം വെറും 10-15 ദിവസങ്ങള്‍ നാട്ടിലെത്തി മാതാപിതാക്കളെ കണ്ടിരുന്ന ഞങ്ങള്‍ക്ക് ആശ്വാസമായിരുന്നു.
മറ്റൊരു മാഡം ആയിരുന്നു ഹോസ്റ്റല്‍ കോ ഓര്‍ഡിനേറ്റര്‍. കുറച്ചധികം സ്ട്രിക്ട്. ഇത്രയും ദൂരെ നിന്ന് വരുന്ന ഞങ്ങളുടെ സുരക്ഷ ഓര്‍ത്തിട്ടാകണം. ശനിയാഴ്ച മാത്രം പുറത്തുപോകാന്‍ കിട്ടിയ 2 മണിക്കൂറും വെട്ടിനിരത്തല്‍ പതിവായപ്പോള്‍ ഔട്ടിങ് ആഴ്ചയിലൊന്നെന്നതു മാസത്തിലൊന്നായി കുറഞ്ഞു. വാര്‍ഡന്‍ പുറത്തു പോകുമ്പോള്‍ കവിത മാഡത്തിനോട് ചോദിച്ചാല്‍ ഞങ്ങളെ പുറത്തു വിടുമായിരുന്നു. ഒറ്റയ്‌ക്കോ രണ്ടാളോ പോകാതെ ഒന്നിച്ചേ പോകാവൂ എന്ന് സ്‌നേഹത്തോടെ പറഞ്ഞയക്കും. മിക്കവാറും മാഡം തന്നെ കൂടെ വരും. മാഡത്തിനു ഞങ്ങളിലുണ്ടായിരുന്ന വിശ്വാസത്തിനു ഒരിക്കല്‍ പോലും വിള്ളലുണ്ടാക്കി ഞങ്ങള്‍ ബുദ്ധിമുട്ടിച്ചിട്ടില്ല.
തമിഴ് കലര്‍ത്തി മലയാളത്തില്‍ ഞങ്ങളോട് സംസാരിക്കും. 'ഗേള്‍സ്' എന്ന് വിളിച്ചുകൊണ്ടാണ് എപ്പോഴും സംസാരിച്ചു തുടങ്ങിയിരുന്നത്. എന്തേലും ചോദിച്ചാല്‍ തമാശരൂപേണ GOK എന്ന് പറയും. ആദ്യമൊക്കെ അന്തിച്ചു നില്‍ക്കുന്ന ഞങ്ങളോട് God only knows എന്നൊന്നുകൂടെ പറഞ്ഞു ചിരിക്കും.
മാഡം ഓര്‍ക്കുന്നുണ്ടോ Twinklers ബാച്ചിനെ?! ഞങ്ങളുടെ juniors, Oasis നെ? ഞങ്ങള്‍ക്ക് മറക്കാനാകില്ല; ഒരിക്കലും. 2006 ല്‍ ഞങ്ങളോടൊന്നും പറയാതെ തമിഴ്‌നാട്ടിലേക്ക് തിരിച്ചുപോയ മാമിനെ ഞങ്ങളെന്നും ഓര്‍ക്കാറുണ്ട്, അന്വേഷിക്കാറുണ്ട്, ഷൈബി മാഡത്തിനോടും രാജം മാഡത്തിനോടും വാണി മാഡത്തിനോടുമൊക്കെ. മാഡം പോയിക്കഴിഞ്ഞ് ദൈവം ഞങ്ങള്‍ക്കായിതന്ന സ്‌നേഹനിധികളായ അധ്യാപകര്‍ എത്തിയെങ്കിലും മാഡം പെട്ടെന്ന് പോയതിന്റെ മുറിവ് ഞങ്ങളുടെ മനസ്സിലവശേഷിക്കുന്നു. ഒരു യാത്രയയപ്പ് പോലും തരാനാകാത്തതിന്റെ, സ്‌നേഹാദരങ്ങളോടെ അയക്കാത്തതിന്റെ, വേദന മനസ്സിലെങ്ങോ വിങ്ങുന്നു...
മാഡം പോയ ആ ദിവസം ഹോസ്റ്റലിലെ മാഡത്തിന്റെ കുട്ടിക്കുറുമ്പുകളായ ഞങ്ങള്‍ മുപ്പതു പേരും തമ്മില്‍ മിണ്ടിയതേയില്ല. ഓരോരുത്തരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. കൂടെ മാഡം പഠിപ്പിച്ച ഇംഗ്ലീഷ് പ്രാര്‍ത്ഥനാ ഗീതങ്ങള്‍. 2009 ജനുവരിയില്‍ ഞങ്ങളുടെ ആ കലാലയജീവിതം അവസാനിക്കുമ്പോഴും ഞങ്ങള്‍ ക്ലാസ്സിലെ പ്രാര്‍ത്ഥനാ ഗീതം ആയി പാടിയതും അതിലൊന്നാണ്. ഇന്നെന്റെ മകനും ഇഷ്ടപ്പെട്ട ആ ചെറിയ പ്രാര്‍ത്ഥന ഇതാണ്.
I will call upon the Lord,
Who's worthy to be praised
So shall I be saved from my enemies
And I will call upon the Lord!
The Lord liveth, and blessed be the Rock
And let the God of my salvation be exalted (2)
ഇപ്പോഴും കാതില്‍ ആ പാട്ടുണ്ട്. മാഡം പാടിയ അതേ ഈണത്തില്‍.
അധികമൊന്നും അറിയില്ലായിരുന്നു അവരെക്കുറിച്ച്. ആകെയറിയാവുന്നതു കായല്‍ വിഴി എന്ന ഒരു സഹോദരിയെക്കൂടാതെ മൂന്ന് സഹോദരങ്ങള്‍ കൂടെ മാമിനുണ്ടെന്നതാണ്. ആ അറിവ് ശരിയാണോയെന്നും ഉറപ്പില്ല.
ഞങ്ങളെല്ലാവരും ഫേസ്ബുക്കില്‍ ഒരുപാടു നോക്കിയിട്ടും മാമിനെ കാണുന്നില്ല. ഒന്ന് വിളിച്ചു സംസാരിക്കാന്‍ ഫോണ്‍ നമ്പറുമില്ല.
നീ എവിടെയാണ് പരമ്പരയില്‍ താഴെ പറയുന്ന കുറിപ്പുകളാണ് പ്രസിദ്ധീകരിച്ചത്. അതില്‍ പറയുന്ന ആരെക്കുറിച്ചെങ്കിലും അറിയാമെങ്കില്‍, പ്രിയപ്പെട്ട വായനക്കാരേ, അക്കാര്യം webteam@asianetnews.inഎന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യൂ.
.......................................
നീ എവിടെയാണ്, കുറിപ്പുകള്‍
എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!
ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!
നിഷ മഞ്‌ജേഷ്: ബാലമുരുകാ, നീയിത് വായിക്കുമോ?
ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'
അന്‍വര്‍ മൂക്കുതല: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!
ലിജി സെബി: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!
സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!
നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!
അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!
റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍
ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!
നിജു ആന്‍ ഫിലിപ്പ്: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!
ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത ആ ഇരുപത് രൂപാ നോട്ട്!
സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!
സോഫിയ ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!
ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!
അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...
ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!
ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?
അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?
Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!
ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?
കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി നിലച്ചിട്ടുണ്ടാവുമോ....?
മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍, ഒറ്റയ്‌ക്കൊരു രാത്രി!
ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു നിനക്ക് പറയാനുണ്ടായിരുന്നത്?
സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍ അംജുദ ചേച്ചിയുണ്ടാവും!
അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!
റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...
ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!
സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ?
സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!
അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്
നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!
തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!
മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!
ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍
സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!
ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍
പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?
വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?
ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍
ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!
അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല
ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?
ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും ഇറങ്ങിവന്ന ഒരാള്‍
ശ്രീദേവി എംടി : പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍
ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!
ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!
രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍!
തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!
നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍
മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!
മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!
അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?
നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!
മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ ആ ഫോണ്‍ കട്ട് ആയി
ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!
ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!
ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'
നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?
ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?
സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!
ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍
ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!
ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം
കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'
സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര കാലം കാത്തിരിക്കണം?
ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'
പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!
സമീരന്‍: കുന്നിന്‍മുകളിലെ ആ ഒറ്റവീട്!
മല്‍ഹാല്‍ : ദിലീപേട്ടാ, ആ ബൈക്ക് ഇപ്പോഴും ഇവിടെയുണ്ട്!
മുനീര്‍ ചൂരപ്പുലാക്കല്‍: ഡോണ്ട് വറി, മുസ്തഫ!
മുഫീദ മുഹമ്മദ്: നാഗ്പൂരില്‍നിന്നും ഷക്കീല ബീഗം വിളിക്കുന്നു!
കെ.ആര്‍ മുകുന്ദ്: 'മറന്നെന്നു കരുതണ്ട, മരിച്ചെന്നു കരുതിക്കോളൂ'
ഷാഹിദാ സാദിക്: സ്‌കൂള്‍ യൂനിഫോമിട്ട മാലാഖ!
സയ്യിദ് ഹിഷാം സഖാഫ് : അയാളുടെ അസ്വാഭാവിക സ്പര്‍ശം എന്നില്‍ ഭയമുണ്ടാക്കി
അനിറ്റ് വാടയില്‍: ആദ്യമായി പ്രണയം തോന്നിയത് അവനോടാണ്; അതും ഒന്നാം ക്ലാസ്സില്‍!
ലിസി പി: നേര്‍ക്കുനേര്‍ നിന്നാല്‍ പോലും നമ്മളിനി തിരിച്ചറിഞ്ഞെന്നു വരില്ല!
ജഹാംഗീര്‍ റസാഖ് പാലേരി: ആ പച്ചവെളിച്ചം കെട്ടു; ഡോ. ജുബ്‌ന ഇനി ഓഫ്‌ലൈന്‍!
അമ്മു:അങ്ങനെയാണ് ഞാന്‍ തടി കുറച്ചത്.
ബിന്ദു സരോജിനി: ഒരിക്കല്‍ കൂടി കാണണം, ഉള്ളിലുള്ള പ്രണയം ഏറ്റു പറയാന്‍, ഒന്ന് മാപ്പുചോദിക്കാന്‍!
റഫീഖ് എം: പിന്നെ നടന്നതൊക്കെ ട്രാഫിക് സിനിമയെ വെല്ലുന്ന രംഗങ്ങള്‍!
മോളി ജബീന: നിങ്ങള്‍ക്കറിയാമോ നിലമ്പൂരിലെ നിഖിലിനെ?
വിനു പ്രസാദ് : പിന്നെയൊരിക്കലും അവളെ ഞാന്‍ കണ്ടിട്ടില്ല
അനു കാലിക്കറ്റ് : ഈ ദുരൂഹത തീരുന്നില്ലല്ലോ, ആനി!
Impact Story: നീ എവിടെയാണ്: ആറു വര്‍ഷത്തെ തെരച്ചിലിനുശേഷം അംജുദയ്ക്ക് സവിനയുടെ കോള്‍!