Asianet News MalayalamAsianet News Malayalam

ആദ്യമായി പ്രണയം തോന്നിയത് അവനോടാണ്; അതും ഒന്നാം ക്ലാസ്സില്‍!

Nee Evideyaanu Anit vadayil
Author
Thiruvananthapuram, First Published Aug 12, 2017, 5:19 PM IST

Nee Evideyaanu Anit vadayil

ഉണ്ണി. അങ്ങനെയാണ് സ്‌കൂളില്‍ എല്ലാവരും അവനെ വിളിച്ചിരുന്നത്.ആ ഒരു പേര് തന്നെയാണ് എനിക്ക് ഓര്‍മയുള്ളതും. യൂണിഫോം നിക്കറും ഷര്‍ട്ട് ഇന്‍സെര്‍ട്ടും ചെയ്ത്, കൈലേസ് ഷര്‍ട്ടില്‍ പിന്‍ ചെയ്ത് വരുന്ന ഉണ്ണി. എനിക്ക് വേണ്ടി പ്രത്യേകമായി അവനൊന്നും ചെയ്തിട്ടില്ലെങ്കിലും കുട്ടിക്കാലത്തെ എന്റെ ഏറ്റവുമടുത്ത കൂട്ടുകാരനായിരുന്നു അവന്‍. ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ ഫസ്റ്റ് ക്രഷ്. ആദ്യമായി പ്രണയം തോന്നിയത് അവനോടാണ്. അതും ഒന്നാം ക്ലാസ്സില്‍ വെച്ച്. മുഖവും യഥാര്‍ത്ഥ പേരുമൊന്നും അറിയില്ലെങ്കിലും മനസ്സിലിപ്പോഴും മായാത്ത കുട്ടിക്കാലത്തെ ഓര്‍മയാണ് ഉണ്ണി. 

ഒന്നാം ക്ലാസ്സിലെ സ്‌കൂള്‍ ആനിവേഴ്‌സറിക്ക് 'ഉണ്ണി വരാതെ ഡാന്‍സ് കളിക്കാന്‍ സ്‌റ്റേജില്‍ കയറില്ലാ'ന്നും പറഞ്ഞു വാവിട്ട് കരഞ്ഞു നീയെനിക്കു നാണക്കേടുണ്ടാക്കി എന്ന് ചേച്ചി പറയുമ്പോള്‍ ഓര്‍മയില്ലെങ്കിലും, വിശ്വസിക്കാതിരിക്കാന്‍ നിവൃത്തിയില്ല. കാരണം ഡാന്‍സ് ഗ്രൂപ്പ് ഫോട്ടോയില്‍ ഞാന്‍ മാത്രമാണ് ചിണുങ്ങി കരഞ്ഞു നില്‍ക്കുന്നത്. ആനിവേഴ്‌സറിക്ക് ഞങ്ങളിരുവരും ഒന്നിച്ചു കുരങ്ങച്ചന്റെ  കഥ പറഞ്ഞതും,സ്‌കൂളില്‍ കളിക്കുന്നതിനിടയില്‍ ആരോ ഉണ്ണിയെ തള്ളിയിട്ടപ്പോള്‍  ഞാന്‍ അവരോടു കയര്‍ത്തു സംസാരിച്ചതുമെല്ലാം ഒരു നേരിയ ഓര്‍മ്മ പോലെ ഇപ്പോഴും മനസിലുണ്ട്.

അതേ സ്‌കൂളില്‍ നഴ്‌സറിയില്‍ പഠിക്കുന്ന അവന്റെ അനിയത്തിക്കുട്ടിയെ കാണാന്‍ ഞങ്ങളൊന്നിച്ചു പോകുന്നതും, സ്‌കൂളിന്റെ തൊട്ടടുത്തു വീടുണ്ടായിട്ടും ഉണ്ണിയോടൊപ്പമിരുന്നു കഴിക്കുവാന്‍ വേണ്ടി ചോറുമായി പോരുന്നതുമെല്ലാം അമ്മ പറഞ്ഞു തന്ന ഓര്‍മ്മകള്‍ മാത്രമാണ്. കണക്ക് നോട്ട് ബുക്കില്‍ മാര്‍ജിന്‍ വരച്ചു തന്നിരുന്നതും, കണ്ണിലസുഖം വന്ന സമയത്ത് എന്നെ കാണാന്‍ വീട്ടില്‍ വന്ന ഉണ്ണിയെ ചായ കൊടുത്തു സ്വീകരിച്ചതുമെല്ലാം കുഞ്ഞു മനസിലെ പ്രണയത്തിന്റെ ബാക്കിയായിരുന്നു. 

എന്റെ ഏറ്റവുമടുത്ത കൂട്ടുകാരനായിരുന്നു അവന്‍. ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ ഫസ്റ്റ് ക്രഷ്

ഉണ്ണിയുടെ അച്ഛന് ട്രാന്‍സ്ഫര്‍ ആയപ്പോള്‍ വേറെ ഏതോ സ്‌കൂളിലേക്ക് അഡ്മിഷന്‍ എടുത്തു അവന്‍ പോയി. പോകുന്ന ദിവസം മിട്ടായിയുമായി വന്ന ഉണ്ണിയുടെ കയ്യും പിടിച്ചു 'ഉണ്ണി പോയാ പിന്നെ എനിക്കാരുമില്ലാന്നു' പറഞ്ഞു ഞാന്‍ കരഞ്ഞുവെന്നും പിന്നെ ഒരാഴ്ചത്തേക്ക് മിണ്ടാട്ടമില്ലായിരുന്നുവെന്നും അമ്മ ഇപ്പോഴും പറയാറുണ്ട്. 

ഞാന്‍ പ്ലസ് ടു പഠിക്കുന്ന കാലത്ത് അധ്യാപകരുടെ ക്ലസ്റ്റര്‍ യോഗത്തിന് പോയപ്പോള്‍ ഉണ്ണിയുടെ അമ്മയെ കണ്ടു സംസാരിച്ചുവെന്നു എന്റെ അമ്മ പറഞ്ഞപ്പോഴും ഒരു ഫോണ്‍ നമ്പറോ അഡ്രസ്സോ വാങ്ങിക്കാന്‍ പറ്റിയില്ലല്ലോ എന്നായിരുന്നു സങ്കടം. 

ഇന്നിപ്പോള്‍ 15 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. യഥാര്‍ത്ഥ പേരറിയാത്തതു കൊണ്ട് ഫേസ്ബുക്കിലും ഇങ്ങനൊരാളെ കണ്ടെത്താനായിട്ടില്ല. ആകെ അറിയാവുന്നത് എന്റെ അമ്മയെ പോലെ ഉണ്ണിയുടെ അമ്മയും അധ്യാപികയാണെന്നും, അവനു  ഒരു ചേട്ടനും അനിയത്തിയും ഉണ്ടെന്നുമാണ്. ഓരോ സ്ഥലത്തു പഠിക്കാന്‍ പോകുമ്പോഴും ആര്‍ക്കെങ്കിലും അവനെ അറിയാമായിരിക്കും എന്ന പ്രതീക്ഷയില്‍ ഞാന്‍ ഉണ്ണിയെ കുറിച്ച് പറയാറുണ്ട്. 

അങ്ങനെ എത്രയെത്ര ഉണ്ണിമാരെ കൂട്ടുകാര്‍ വഴി ഞാന്‍ പരിചയപെട്ടു. പക്ഷേ അവനെ മാത്രം ഇതുവരെ കണ്ടു പിടിക്കാനായിട്ടില്ല. അന്നത്തെ ഉണ്ണി ചിലപ്പോള്‍ ഇന്നേതെങ്കിലും നല്ല നിലയില്‍ ഒരു ജോലിക്കാരനായിരിക്കാം. ഇതൊക്കെ മറന്നിട്ടുമുണ്ടാവാം. ഒരു പക്ഷേ കുട്ടിക്കാലത്തെ ഈ ഓര്‍മ്മകള്‍ എങ്കിലുമുണ്ടെങ്കില്‍ എന്നെ പോലെ അവനും മനസ്സില്‍ ചിരിക്കുന്നുണ്ടാകും. ഏതായാലും ഏതെങ്കിലും ആള്‍ക്കൂട്ടത്തില്‍ വെച്ചെങ്കിലും ആരോടും പറയാതിരുന്ന,, എന്റെ ആ ഫസ്റ്റ് ക്രഷിനെ കണ്ടുമുട്ടുമെന്ന പ്രതീക്ഷയില്‍ ഉണ്ണിക്കായി ഞാന്‍ ഇപ്പോഴും കാത്തിരിക്കുന്നു. 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​

മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!

അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?​

നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!

മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ  ആ ഫോണ്‍ കട്ട്  ആയി​

ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!

ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!

ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'​

നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?

ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?

സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!

ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍

ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!​

ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം​

കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'

സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര  കാലം കാത്തിരിക്കണം?

ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'

പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!

സമീരന്‍: കുന്നിന്‍മുകളിലെ ആ ഒറ്റവീട്!​

മല്‍ഹാല്‍ : ദിലീപേട്ടാ, ആ ബൈക്ക് ഇപ്പോഴും ഇവിടെയുണ്ട്!​

മുനീര്‍ ചൂരപ്പുലാക്കല്‍: ഡോണ്ട് വറി, മുസ്തഫ!​

മുഫീദ മുഹമ്മദ്: നാഗ്പൂരില്‍നിന്നും ഷക്കീല ബീഗം വിളിക്കുന്നു!​

കെ.ആര്‍ മുകുന്ദ്: 'മറന്നെന്നു കരുതണ്ട, മരിച്ചെന്നു കരുതിക്കോളൂ'

ഷാഹിദാ സാദിക്: സ്‌കൂള്‍ യൂനിഫോമിട്ട മാലാഖ!

സയ്യിദ് ഹിഷാം സഖാഫ് : അയാളുടെ അസ്വാഭാവിക സ്പര്‍ശം  എന്നില്‍ ഭയമുണ്ടാക്കി
 

Follow Us:
Download App:
  • android
  • ios