ഈ ദുരൂഹത തീരുന്നില്ലല്ലോ, ആനി!
ഒരു വിധം നുഴഞ്ഞു കയറി തൂങ്ങി നില്‍ക്കുന്ന യാത്രക്കാര്‍ക്കിടയില്‍ കയറി നിന്ന് ഞാനെന്റെ സ്ഥാനമുറപ്പിച്ചു. തൊട്ടടുത്ത സ്റ്റോപ്പില്‍ അടുത്തിരുന്ന ആള്‍ ഇറങ്ങാനായി എഴുന്നേറ്റു. ഉടനെ ചാടിക്കയറി അവിടിരുന്നു . കംഗാരുവിനെ പോലെ ബാഗും തൂക്കി കണ്ടക്ടര്‍ മുന്നിലുള്ള സീറ്റിലെത്തിയിട്ടുണ്ട്. സ്വസ്ഥമായിരുന്ന് , കാശ് എടുക്കാനായി ബാഗില്‍ കൈയിട്ട ഞാന്‍ ഞെട്ടി.
16 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ബിഎ ഫസ്റ്റ് ഇയറിലെ ആദ്യ നാളുകളിലെ ഒരു ദിവസം. 'വല്ലതും കഴിച്ചിട്ട് പോ'. പിന്നില്‍ നിന്നുള്ള ഉമ്മാന്റെ വിളി കാര്യമാക്കാതെ 'സമയമില്ലുമ്മാ'ന്ന് പറഞ്ഞ് 9 മണിക്കുള്ള ബസിനെ ലക്ഷ്യമാക്കി ബാഗുമെടുത്ത് ഞാന്‍ ഓടി. കിതച്ചവിടെ എത്തിയപ്പോഴേക്കും ബസ് എത്തിയിരുന്നു. മധുര പലഹാരത്തില്‍ ഉറുമ്പ് പൊതിഞ്ഞത് പോലെ മുന്‍വശത്തെ ഡോര്‍ എല്ലാവരും കൂടി പൊതിഞ്ഞിരിക്കുന്നു. ആര്‍ക്കുമാര്‍ക്കും ഉള്ളിലേക്ക് കടക്കാനാവാത്ത അവസ്ഥ..
ഒരു വിധം നുഴഞ്ഞു കയറി തൂങ്ങി നില്‍ക്കുന്ന യാത്രക്കാര്‍ക്കിടയില്‍ കയറി നിന്ന് ഞാനെന്റെ സ്ഥാനമുറപ്പിച്ചു. തൊട്ടടുത്ത സ്റ്റോപ്പില്‍ അടുത്തിരുന്ന ആള്‍ ഇറങ്ങാനായി എഴുന്നേറ്റു. ഉടനെ ചാടിക്കയറി അവിടിരുന്നു . കംഗാരുവിനെ പോലെ ബാഗും തൂക്കി കണ്ടക്ടര്‍ മുന്നിലുള്ള സീറ്റിലെത്തിയിട്ടുണ്ട്. സ്വസ്ഥമായിരുന്ന് , കാശ് എടുക്കാനായി ബാഗില്‍ കൈയിട്ട ഞാന്‍ ഞെട്ടി. പഴ്‌സ് കാണാനില്ല .ബാഗിലെ സകലതും മടിയിലേക്കിട്ട് സകല അറകളും പരതി. ഇല്ല , എവിടെയും ഒരു നയാ പൈസ പോലുമില്ല. വീട്ടിലെ ഡൈനിംഗ് ടേബിളിലിരുന്ന് പഴ്‌സ് എന്നെ നോക്കി ചിരിക്കുന്നത് ഭാവനയില്‍ തെളിഞ്ഞു.
പെട്ടെന്ന് തലച്ചോറില്‍ ഒരു കൊള്ളിയാന്‍ മിന്നി. എനിക്കു നേരെ നടന്നടുക്കുന്ന കണ്ടക്ടര്‍, 'രാവിലെ തന്നെ ഒരുങ്ങി ചമഞ്ഞ് ഓരോന്ന് ഇറങ്ങിക്കോളും ,മിനക്കെടുത്താന്‍' അയാളുടെ വാക്കുകള്‍ കൂരമ്പുകളായി ചെവിയില്‍ തുളഞ്ഞു കയറി. ചിലര്‍ സഹതാപത്തോടെ നോക്കുന്നു. മറ്റു ചിലര്‍ ഒരു പരിഹാസചിരി എന്റെ നേര്‍ക്കയക്കുന്നു. കണ്ണില്‍ ഇരുട്ടു കയറുന്ന പോലെ, ഭൂമി പിളര്‍ന്ന് ആഴ്ന്ന് പോയെങ്കിലെന്നാശിച്ചു പോയി.
'എന്തു പറ്റി?'
ആ ചോദ്യം കേട്ടാണ് അമ്പരപ്പില്‍നിന്നും ഞെട്ടിയുണര്‍ന്നത്. അത് അവളായിരുന്നു. ബസില്‍ അടുത്തിരിക്കുന്ന സമപ്രായക്കാരിയായ പെണ്‍കുട്ടി.
'ഞാന്‍ കാശ് എടുക്കാന്‍ മറന്നു'...ഗദ്ഗദം എന്റെ വാക്കുകളെ മുറിച്ചു കളഞ്ഞു. കണ്ണുകള്‍ നിറഞ്ഞു മൂടി.
'അത്രേയുള്ളോ'- എന്റെ വെപ്രാളം കണ്ടിട്ടാവണം അങ്ങിനെയൊരു ചോദ്യം.
'കുട്ടിക്കെവിടെയാ ഇറങ്ങണ്ടേത്?'
'ആര്‍ട്‌സ് കോളജ്'-ഞാന്‍ പറഞ്ഞു.
'എവിടേക്കാ?' കണ്ടക്ടറുടെ ചോദ്യം കേട്ട് അവള്‍ ഞങ്ങള്‍ രണ്ട് പേരുടേയും ടിക്കറ്റെടുത്തു. കോളേജിലെ വായാടിയയായ, പെട്ടെന്ന് എല്ലാവരുമായി കൂട്ടു കൂടുന്ന ഞാന്‍ ഒരു ശില കണക്കേ അവളുടെ അടുത്തിരുന്നു.
'ഞാന്‍ ആനി. ഫാറൂഖ് കോളേജില്‍ ബിഎസ്‌സി ഫിസിക്‌സിന് പഠിക്കുന്നു'-അവള്‍ പരിചയപ്പെടുത്തി.
'തിരിച്ചു പോവാനുള്ള കാശ് വേണോ'-എന്നവള്‍ ചോദിച്ചു.
'വേണ്ട ഞാന്‍ എന്റെ ഫ്രണ്ട്‌സില്‍ നിന്ന് വാങ്ങിക്കാം'-ഞാനവള്‍ക്ക് നന്ദി പറഞ്ഞു.
അതായിരുന്നു ഞാനും ആനിയും തമ്മിലുള്ള ഫ്രണ്ട്ഷിപ്പിന്റെ തുടക്കം. കുറച്ച് സമയം കൊണ്ട് വളരെ നാളത്തെ പരിചയമുള്ള കൂട്ടുകാരെ പോലെ ആയി ഞങ്ങള്‍. ഫോണ്‍ നമ്പറുകള്‍ കൈമാറി.
പിന്നീട് അധിക ദിവസവും ഫോണ്‍ വിളിക്കും. കത്തുകളും , കാര്‍ഡുകളും അയക്കും. രണ്ട് ധ്രുവങ്ങളിലാണെങ്കിലും, ഒറ്റ തവണ മാത്രമേ കണ്ടിട്ടുള്ളൂവെങ്കിലും ചെറുപ്പം മുതല്‍ കളിച്ചു വളര്‍ന്ന കൂട്ടുകാരായി തീര്‍ന്നു ഞങ്ങള്‍. ഈ വീട്ടുകാര്‍ക്കും അത്ഭുതമായിരുന്നു, ഞങ്ങളുടെ ബന്ധം. ഒരിക്കല്‍ ജ്യേഷ്ഠത്തിയേയും കൂട്ടി അവളെന്റെ വീട്ടില്‍ വന്നു. കണ്ടാല്‍ പരസ്പരം തിരിച്ചറിമോ എന്ന ശങ്കയുണ്ടായിരുന്നു. പക്ഷേ കണ്ട മാത്രയില്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു. അവളെനിക്കും , ഞാനവള്‍ക്കും ജീവനായി മാറിയിരുന്നു.
അധികമാരോടും കൂട്ടുകൂടാത്ത പ്രകൃതമായിരുന്നു ആനിക്ക്. ചെറുപ്പത്തില്‍ അവളുടെ ഉപ്പയേയും, ഞങ്ങള്‍ പരിചയപ്പെടുന്നതിന്റെ കുറച്ചു മുമ്പ് , ഉമ്മയേയും നഷ്ടപ്പെട്ടിരുന്നു. വേദനകളും, കഷ്ടപ്പാടും നിറഞ്ഞ അസ്വാതന്ത്ര്യ ജീവിതം അവളെ തന്നിലേക്ക് ഉള്‍വലിയുന്ന പ്രകൃതമാക്കി മാറ്റി.
അവസാനമായി അയച്ച പുതുവത്സരാശംസാ കാര്‍ഡില്‍ അവളെഴുതി: 'അനൂ, ഒത്തിരി വേദനകള്‍ സമ്മാനിച്ച് ഒരു വര്‍ഷം കൂടി വഴി മാറി. പുതിയ വര്‍ഷവും എന്നെ കാത്തിരിക്കുന്നത് വേദനകള്‍ തന്നെയാവുമോ? സുഖവും ,സന്തോഷവും എനിക്കന്യമാണോ അനൂ'
കാര്‍ഡ് കയ്യില്‍ കിട്ടിയ നിമിഷം ഞാനവള്‍ക്ക് ഫോണ്‍ ചെയ്തു. പക്ഷേ ആരും ഫോണെടുത്തില്ല. ഒരു പാട് തവണ ശ്രമിച്ചു. കിട്ടിയില്ല. ഞാനവളുടെ വീട്ടില്‍ പോയി . വീട് പൂട്ടിയിരിക്കുന്നു. അടുത്ത വീട്ടുകാരോട് അന്വേഷിച്ചപ്പോള്‍, വീട് മാറി പോയി, എവിടേക്കാണെന്നറിയില്ല എന്ന് പറഞ്ഞു.
എന്താണു സംഭവിച്ചത് ?
ഒന്നും അറിയില്ല. അതുകഴിഞ്ഞിപ്പോള്‍ 16 വര്‍ഷങ്ങള്‍. അവളെ കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും ഒരു പിടച്ചിലാണ് മനസ്സില്‍. കുറച്ച് മാസങ്ങള്‍ കൊണ്ട് ഒരായുഷ്‌ക്കാല സ്‌നേഹം സമ്മാനിച്ച പ്രിയപ്പെട്ട കൂട്ടുകാരീ, ദുരൂഹതകള്‍ ബാക്കിയാക്കി ഒരു യാത്ര പോലും പറയാതെ എവിടെക്കാണ് നീ മറഞ്ഞു പോയത്?
നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍
എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!
ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!
നിഷ മഞ്‌ജേഷ്: ബാലമുരുകാ, നീയിത് വായിക്കുമോ?
ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'
അന്‍വര്‍ മൂക്കുതല: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!
ലിജി സെബി: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!
സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!
നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!
അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!
റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍
ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!
നിജു ആന്‍ ഫിലിപ്പ്: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!
ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത ആ ഇരുപത് രൂപാ നോട്ട്!
സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!
സോഫിയ ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!
ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!
അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...
ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!
ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?
അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?
Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!
ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?
കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി നിലച്ചിട്ടുണ്ടാവുമോ....?
മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍, ഒറ്റയ്‌ക്കൊരു രാത്രി!
ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു നിനക്ക് പറയാനുണ്ടായിരുന്നത്?
സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍ അംജുദ ചേച്ചിയുണ്ടാവും!
അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!
റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...
ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!
സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ?
സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!
അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്
നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!
തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!
മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!
ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍
സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!
ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍
പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?
വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?
ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍
ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!
അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല
ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?
ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും ഇറങ്ങിവന്ന ഒരാള്‍
ശ്രീദേവി എംടി : പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍
ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!
ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!
രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍!
തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!
നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍
മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!
മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!
അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?
നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!
മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ ആ ഫോണ്‍ കട്ട് ആയി
ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!
ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!
ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'
നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?
ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?
സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!
ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍
ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!
ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം
കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'
സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര കാലം കാത്തിരിക്കണം?
ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'
പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!
സമീരന്‍: കുന്നിന്‍മുകളിലെ ആ ഒറ്റവീട്!
മല്‍ഹാല്‍ : ദിലീപേട്ടാ, ആ ബൈക്ക് ഇപ്പോഴും ഇവിടെയുണ്ട്!
മുനീര്‍ ചൂരപ്പുലാക്കല്‍: ഡോണ്ട് വറി, മുസ്തഫ!
മുഫീദ മുഹമ്മദ്: നാഗ്പൂരില്‍നിന്നും ഷക്കീല ബീഗം വിളിക്കുന്നു!
കെ.ആര്‍ മുകുന്ദ്: 'മറന്നെന്നു കരുതണ്ട, മരിച്ചെന്നു കരുതിക്കോളൂ'
ഷാഹിദാ സാദിക്: സ്‌കൂള്‍ യൂനിഫോമിട്ട മാലാഖ!
സയ്യിദ് ഹിഷാം സഖാഫ് : അയാളുടെ അസ്വാഭാവിക സ്പര്‍ശം എന്നില്‍ ഭയമുണ്ടാക്കി
അനിറ്റ് വാടയില്‍: ആദ്യമായി പ്രണയം തോന്നിയത് അവനോടാണ്; അതും ഒന്നാം ക്ലാസ്സില്‍!
ലിസി പി: നേര്‍ക്കുനേര്‍ നിന്നാല്‍ പോലും നമ്മളിനി തിരിച്ചറിഞ്ഞെന്നു വരില്ല!
ജഹാംഗീര്‍ റസാഖ് പാലേരി: ആ പച്ചവെളിച്ചം കെട്ടു; ഡോ. ജുബ്‌ന ഇനി ഓഫ്‌ലൈന്‍!
അമ്മു:അങ്ങനെയാണ് ഞാന്‍ തടി കുറച്ചത്.
ബിന്ദു സരോജിനി: ഒരിക്കല്‍ കൂടി കാണണം, ഉള്ളിലുള്ള പ്രണയം ഏറ്റു പറയാന്‍, ഒന്ന് മാപ്പുചോദിക്കാന്‍!
റഫീഖ് എം: പിന്നെ നടന്നതൊക്കെ ട്രാഫിക് സിനിമയെ വെല്ലുന്ന രംഗങ്ങള്‍!
മോളി ജബീന: നിങ്ങള്‍ക്കറിയാമോ നിലമ്പൂരിലെ നിഖിലിനെ?
വിനു പ്രസാദ് : പിന്നെയൊരിക്കലും അവളെ ഞാന്‍ കണ്ടിട്ടില്ല