Asianet News MalayalamAsianet News Malayalam

ദൈവമേ അവള്‍ എന്താണ് വിളിക്കാത്തത്?

Nee Evideyaanu Dr Shinu Syamalan
Author
Thiruvananthapuram, First Published Aug 29, 2017, 11:43 PM IST

നീ എവിടെയാണ്'. എന്നോ കണ്ടുമുട്ടി എവിടെയോ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഒരുക്കുന്ന പംക്തി.

മരണത്തിനും ജീവിതത്തിനുമിടയില്‍ ഊയലാടുന്ന സ്വപ്‌നങ്ങളില്‍ ഒരു പൂര്‍ണ്ണഗര്‍ഭിണി. ഡോ. ഷിനു ശ്യാമളന്‍ എഴുതുന്നു

Nee Evideyaanu Dr Shinu Syamalan
ഏഴ് മാസം തികഞ്ഞു. ആദ്യത്തെ ഗര്‍ഭം. വളരെ സന്തോഷത്തിലാണ് എല്ലാവരും.വയറു വീര്‍ത്തുവരുന്നതും സ്‌ട്രെച്ചു മാര്‍ക്കുകളും കുഞ്ഞിക്കാലിന്റെ ചവിട്ടും ഒക്കെ ആകാംഷയോടെ ഞാന്‍ സ്‌നേഹിച്ചു. വയറ്റില്‍ തലോടലും സ്‌നേഹചുംബനങ്ങളും ഒക്കെ ഇപ്പോഴും ഓര്‍മ്മയില്‍ നിറയുന്നു.

അങ്ങനെയിരിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കൂടി വന്നു. അങ്ങനെ വയനാട് നിന്നും ചുരം ഇറങ്ങി തൃശൂര്‍ മദര്‍ ഹോസ്പിറ്റലില്‍ എത്തി. ഗുളിക കൊണ്ട് കുറയുന്നില്ല. പ്രഷര്‍ ദിനംപ്രതി കൂടിവന്നു. ഒപ്പം എന്റെ നെഞ്ചിടിപ്പും. കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോ എന്ന ആധി കൂടിക്കൂടി വന്നു.

വാസന്തി ഡോക്ടറാണ് ആ കാലത്തിന്റെ ഓര്‍മ്മ. രോഗികളോടുള്ള ആ സ്‌നേഹം. എനിക്ക് ഒരുപാടു ഇഷ്ടമായി ഡോക്ടറെ. തൃശ്ശൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും മദര്‍ ഹോസ്പിറ്റല്‍ പോകുന്നത് പതിവായി. രാവിലെ എഴുന്നേറ്റു പല്ലു തേയ്ക്കും മുമ്പ് ഞാന്‍ പ്രഷര്‍ നോക്കുന്നത് പതിവായി. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ടെന്‍ഷന്‍. ഭര്‍ത്താവ് അടുത്തില്ല. വയനാട്ടില്‍ ഡോക്ടറാണ്. ലീവ് കിട്ടുമ്പോള്‍ ഇടയ്ക്ക് വരും. ഞാന്‍ ആ സാമീപ്യം വല്ലാതെ ആഗ്രഹിച്ചു. പക്ഷെ കുഞ്ഞിനെ ഓര്‍ത്തു ഞാന്‍ അതൊക്കെ വേണ്ടെന്നു  വെച്ചു..

ആശുപത്രിയില്‍ പോകുന്നത് പതിവായി. പ്രഷര്‍ കൂടിക്കൂടി വന്നു. മിക്ക ദിവസവും ഞാന്‍ അവിടെ അഡ്മിറ്റ് ആയി. ആ ഇടനാഴികളിലൂടെ ഇന്നും ചില സ്വപ്നങ്ങളില്‍ ഞാന്‍ യാത്രചെയ്യാറുണ്ട്.

അങ്ങനെ ഒരു ദിവസം ഞാന്‍ അവളെ രിചയപ്പെട്ടു. തൊട്ടടുത്ത മുറിയിലാണവള്‍.  ഗള്‍ഫില്‍ ഡാന്‍സ് ടീച്ചര്‍. അവള്‍ക്കു പ്രമേഹമാണ്. അവളും എട്ടു മാസം ഗര്‍ഭിണി. അവള്‍ക്കും കുറെ ടെന്‍ഷനുകള്‍. അവളുടെ ആധികള്‍ കേള്‍ക്കുമ്പോള്‍ എന്റെ ടെന്‍ഷന്‍ ഒന്നുമല്ല എന്നെനിക്കു തോന്നി.എന്റെ അടുത്ത് ഇടയ്ക്ക് ഓടി വരും. വരുമ്പോള്‍ രണ്ട് ഇഡലി കഴിച്ചു, കുഴപ്പമില്ലലോ എന്നൊക്കെ ചോദിക്കും. ഞങ്ങള്‍ക്ക് പങ്കുവെയ്ക്കുവാന്‍ കുറെ ആധികള്‍.

ഒരു ദിവസം അവളുടെ കണ്ണുകള്‍ നിറഞ്ഞു. എന്താ കാര്യം ഞാന്‍ ചോദിച്ചു. തേങ്ങല്‍ വിങ്ങി പൊട്ടാതെ അവള്‍ അടക്കി പിടിച്ചു. അവള്‍ എന്നോട് മനസു തുറഞ്ഞു. ഒമ്പതാം മാസത്തില്‍ എനിക്കെന്റെ ആദ്യത്തെ കുട്ടി നഷ്ടപ്പെട്ടു. പ്രസവിച്ചു ഞാന്‍ പക്ഷെ. അവന്റെ ഹൃദയം തുടിച്ചില്ല. അവളുടെ സ്വരം പതറി.'എനിക്കവനെ നഷ്ടപ്പെട്ടു ഷിനു'

അവളുടെ രണ്ടാമത്തെ ഗര്‍ഭമാണ്. കുഞ്ഞിന്റെ തൂക്കം കൂടി കൂടി വന്നു.ഒപ്പം അവളുടെ ആധിയും. 

ഈശ്വരാ ഞാന്‍ എന്ത് പറഞ്ഞവളെ അശ്വസിപ്പിക്കും. 'സാരമില്ല നീ പേടിക്കാതെ. ഈ കുഞ്ഞിനെ നിനക്ക് പൂര്‍ണ ആരോഗ്യത്തോടെ ലഭിക്കും. നീ പേടിക്കണ്ട'

അവളുടെ രണ്ടാമത്തെ ഗര്‍ഭമാണ്. കുഞ്ഞിന്റെ തൂക്കം കൂടി കൂടി വന്നു.ഒപ്പം അവളുടെ ആധിയും. 

എന്റെ കുഞ്ഞിന് തൂക്കം കുറവാണ്.എട്ടു മാസം അങ്ങനെ ആശുപത്രിയില്‍ തന്നെ കൂടുതലും ഞാന്‍ ചിലവഴിച്ചു. അവള്‍ അവിടെ തന്നെ എന്നും ഉണ്ടായിരുന്നു. ഒരു ദിവസം പോലും ഡിസ്ചാര്‍ജ് ആയി വീട്ടില്‍ പോയില്ല. അവളുടെ ഷുഗര്‍ നിയന്ത്രണ വിധേയമായിരുന്നില്ല. ആദ്യത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടത് കൊണ്ട് അവള്‍ക്കു വളരെ ആധിയുണ്ടായിരുന്നു. അവളുടെ ആ ചുരുണ്ട മുടിയും സംസാരവും ഞാനിന്നും ഓര്‍ക്കുന്നു. രണ്ടു വര്‍ഷമായി ഞാന്‍ അവളെ കണ്ടിട്ട്. 

35 ആഴ്ചയില്‍ പെട്ടെന്നു എന്റെ കുഞ്ഞിന് അനക്ക കുറവ് വന്നു. ഡോക്ടര്‍ പെട്ടെന്നു രാവിലെ എമര്‍ജന്‍സി സിസേറിയന്‍ ചെയ്യുവാന്‍ തീരുമാനിച്ചു. ഫോണ്‍ എടുത്തു ഞാന്‍ ആദ്യം ഭര്‍ത്താവിനെ വിളിച്ചു. അടുത്ത ബസിനു ചേട്ടന്‍ ചുരം ഇറങ്ങി. അമ്മ പറഞ്ഞ് ഈ വിവരം അറിഞ്ഞപ്പോള്‍  അവള്‍ ഓടി എന്റെ അരികില്‍ എത്തി. 'ടെന്‍ഷന്‍ അടിക്കേണ്ട, ഒക്കെ ശരിയാകുമെന്നേ'-അവള്‍ പറഞ്ഞു.

ആ രാത്രി ഞാന്‍ ഉറങ്ങിയില്ല. ഉറക്കം വന്നില്ല.ഓരോ മണിക്കൂറും തിരിഞ്ഞു മറിഞ്ഞു ഞാന്‍ കിടന്നു. രാവിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ കയറ്റി. കണ്ണ് മൂടിയിട്ടുണ്ട്. പക്ഷെ ഞാന്‍ എല്ലാം അറിയുന്നുണ്ട്. വാസന്തി മാഡം ഓപ്പറേഷന്‍ തീയേറ്ററില്‍ വെച്ച് എന്റെ കണ്ണ് തുറന്നു കുഞ്ഞിനെ കാണിച്ചു. അവളുടെ ആദ്യത്തെ കരച്ചില്‍. അത്രയും എനിക്ക് ഓര്‍മ്മയുണ്ട്. പിന്നെ ഞാന്‍ മയങ്ങി പോയി. റൂമില്‍ എത്തിയപ്പോള്‍ അവള്‍ ഓടിവന്നു.' നീ റെസ്റ്റ്് എടുക്കു. ഞാന്‍ പിന്നെ വരാം.'
ബന്ധുക്കള്‍ എല്ലാവരും ഉണ്ട്. എന്റെ കുഞ്ഞിന് 1.8 ഗ്രാം തൂക്കം ഉള്ളൂ. NICU യില്‍ ആയിരുന്നു രണ്ടു ദിവസം. ആ രണ്ടു ദിവസം രണ്ടു യുഗം പോലെ പോയി. എന്റെ പൊന്നുമകള്‍. ഞാന്‍ ആ രണ്ടു ദിവസം ഉറങ്ങിയിട്ടില്ല.

എന്റെ മോള്‍ രണ്ടാം ദിവസം എന്റെ അരികില്‍ എത്തി. അവളും ഓടിവന്നു കുഞ്ഞിനെ കാണാന്‍. അങ്ങനെ ഞാന്‍ ഡിസ്ചാര്‍ജ് ആയി.

'എടീ എനിക്ക് ഷുഗര്‍ കൂടുന്നു .ഞാന്‍ ആകെ ഒരു ദോശയാണ് കഴിച്ചത്. എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല. കുഞ്ഞിന് തൂക്കം കൂടുമെന്ന് ഡോക്ടര്‍. എനിക്കെന്റെ ആദ്യത്തെ മോനെ നഷ്ടപ്പെട്ടു. ഈ നശിച്ച രോഗം. ഞാന്‍ എന്താടി ചെയേണ്ടത്'-അവള്‍ വല്ലാതെ കരഞ്ഞു.

അമ്മ എന്നാ വാക്കിന്റെ അര്‍ഥം മനസ്സിലായ നാളുകള്‍. മക്കള്‍ക്കുവേണ്ടി കരയുന്ന അമ്മമാര്‍. അവിടെ ആ വാര്‍ഡില്‍ വേറെയും ഉണ്ട് കുറെ അമ്മമാര്‍. ഒരു അമ്മയുടെ കുഞ്ഞു NICU യില്‍ ആയിട്ടു ഒരു മാസം ആയി. 6 മാസത്തില്‍ ഉണ്ടായതാണ് അവളുടെ കുഞ്ഞ്. അങ്ങനെ എത്രയോ അമ്മമാര്‍.

എന്റെ മോള്‍ രണ്ടാം ദിവസം എന്റെ അരികില്‍ എത്തി. അവളും ഓടിവന്നു കുഞ്ഞിനെ കാണാന്‍. അങ്ങനെ ഞാന്‍ ഡിസ്ചാര്‍ജ് ആയി. പക്ഷെ അവള്‍ അപ്പോഴും അവിടെ ആ മുറിയില്‍ ഉണ്ട്. ഓരോ ദിവസവും അവള്‍ എണ്ണി നീക്കിക്കൊണ്ടിരിക്കുന്നു. പക്ഷെ പോകാന്‍ നേരം ഞാന്‍ അവളെ കണ്ടില്ല. അവള്‍ ടെസ്റ്റുകള്‍ക്കും മറ്റുമായി ലേബര്‍ റൂമില്‍ പോയിരുന്നു. ഞാന്‍ നമ്പര്‍ വാങ്ങിയതുമില്ല. എന്റെ നമ്പര്‍ അവള്‍ വാങ്ങിയിരുന്നു. ഞാന്‍ ആ സന്തോഷത്തില്‍ ഇറങ്ങി. അവള്‍ എന്നെ വിളിക്കുമെന്നെങ്കിലും. പക്ഷെ രണ്ട് വര്‍ഷം കഴിഞ്ഞു. ഒരുപക്ഷെ നമ്പര്‍ കളഞ്ഞു പോയിട്ടുണ്ടാകും. അറിയില്ല.

എനിക്ക് ഇത്രയും അറിഞ്ഞാല്‍ മതി, നിന്റെ രണ്ടാമത്തെ കുഞ്ഞിനെയെങ്കിലും നിനക്ക് പൂര്‍ണ ആരോഗ്യത്തോടെ ലഭിച്ചെന്ന് മാത്രം. നീയും കുഞ്ഞും കൂടിയുള്ള ഒരു ഫോട്ടോ എനിക്ക് അയക്കണം. എന്റെ ഒരു പൊന്നുമ്മ കുഞ്ഞിന് കൊടുക്കണം. 

പ്രിയ നര്‍ത്തകി, നിന്റെ കാലുകള്‍ ഇന്ന് സന്തോഷത്തോടെ താളം പിടിയ്ക്കുന്നു എന്ന് ഞാന്‍ കരുതട്ടെ!

നീ എവിടെയാണ് പരമ്പരയില്‍ താഴെ പറയുന്ന കുറിപ്പുകളാണ് പ്രസിദ്ധീകരിച്ചത്. അതില്‍ പറയുന്ന ആരെക്കുറിച്ചെങ്കിലും അറിയാമെങ്കില്‍, പ്രിയപ്പെട്ട വായനക്കാരേ, അക്കാര്യം webteam@asianetnews.inഎന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യൂ.
.......................................

നീ എവിടെയാണ്, കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​

മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!

അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?​

നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!

മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ  ആ ഫോണ്‍ കട്ട്  ആയി​

ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!

ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!

ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'​

നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?

ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?

സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!

ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍

ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!​

ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം​

കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'

സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര  കാലം കാത്തിരിക്കണം?

ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'

പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!

സമീരന്‍: കുന്നിന്‍മുകളിലെ ആ ഒറ്റവീട്!​

മല്‍ഹാല്‍ : ദിലീപേട്ടാ, ആ ബൈക്ക് ഇപ്പോഴും ഇവിടെയുണ്ട്!​

മുനീര്‍ ചൂരപ്പുലാക്കല്‍: ഡോണ്ട് വറി, മുസ്തഫ!​

മുഫീദ മുഹമ്മദ്: നാഗ്പൂരില്‍നിന്നും ഷക്കീല ബീഗം വിളിക്കുന്നു!​

കെ.ആര്‍ മുകുന്ദ്: 'മറന്നെന്നു കരുതണ്ട, മരിച്ചെന്നു കരുതിക്കോളൂ'

ഷാഹിദാ സാദിക്: സ്‌കൂള്‍ യൂനിഫോമിട്ട മാലാഖ!

സയ്യിദ് ഹിഷാം സഖാഫ് : അയാളുടെ അസ്വാഭാവിക സ്പര്‍ശം  എന്നില്‍ ഭയമുണ്ടാക്കി

അനിറ്റ് വാടയില്‍: ആദ്യമായി പ്രണയം തോന്നിയത് അവനോടാണ്; അതും ഒന്നാം ക്ലാസ്സില്‍!

ലിസി പി: നേര്‍ക്കുനേര്‍ നിന്നാല്‍ പോലും  നമ്മളിനി തിരിച്ചറിഞ്ഞെന്നു വരില്ല!

ജഹാംഗീര്‍ റസാഖ് പാലേരി: ആ പച്ചവെളിച്ചം കെട്ടു; ഡോ. ജുബ്‌ന ഇനി ഓഫ്‌ലൈന്‍!

അമ്മു:അങ്ങനെയാണ് ഞാന്‍ തടി കുറച്ചത്.

ബിന്ദു സരോജിനി: ഒരിക്കല്‍ കൂടി കാണണം, ഉള്ളിലുള്ള  പ്രണയം ഏറ്റു പറയാന്‍, ഒന്ന് മാപ്പുചോദിക്കാന്‍!

റഫീഖ് എം:  പിന്നെ നടന്നതൊക്കെ ട്രാഫിക് സിനിമയെ  വെല്ലുന്ന രംഗങ്ങള്‍!

മോളി ജബീന: നിങ്ങള്‍ക്കറിയാമോ  നിലമ്പൂരിലെ നിഖിലിനെ?

വിനു പ്രസാദ് : പിന്നെയൊരിക്കലും അവളെ ഞാന്‍ കണ്ടിട്ടില്ല

അനു കാലിക്കറ്റ്​ : ഈ ദുരൂഹത തീരുന്നില്ലല്ലോ, ആനി!​

Impact Story: നീ എവിടെയാണ്: ആറു വര്‍ഷത്തെ തെരച്ചിലിനുശേഷം  അംജുദയ്ക്ക് സവിനയുടെ കോള്‍!

എയ്ഞ്ജല്‍ മാത്യൂസ്: കവിത പോലെ ഒരു നഴ്‌സിംഗ് ടീച്ചര്‍!

അഞ്ജലി മാധവി ഗോപിനാഥ്: അന്ന് കരഞ്ഞ പോലെ പിന്നൊരിക്കലും ഞാന്‍ കരഞ്ഞിട്ടുണ്ടാവില്ല!

പനയം ലിജു: നീയിപ്പോള്‍ യു.എ.ഇ യിലാവും, അനില്‍, അല്ലെങ്കില്‍ നെടുമുടിയിലെ വീട്ടില്‍!

ഡിനുരാജ് വാമനപുരം: ഹരീഷ്, നിന്നെ അവരിപ്പോഴും മുറിയില്‍  അടച്ചിട്ടിരിക്കുകയാണോ?

ബിന്‍സ് തോമസ്: സൗദി ജയിലില്‍നിന്നിറങ്ങി നീ പോയതെങ്ങോട്ടാണ്?

നിതിന്‍ ജോസഫ്: 'അണ്ണാ, അണ്ണന്‍, എനിക്ക് പണി തന്നതാണല്ലേ!'

മിഥുന്‍ വൈശാഖംനജീബ: എന്റെ ക്ലാസിലെ 'പെണ്‍പുലി'!

ഹാഷിം പറമ്പില്‍ പീടിക: കുഞ്ഞു ഫാത്തിമാ,നീയറിഞ്ഞോ ആ  ഡോള്‍ഫിന്‍ വീണുടഞ്ഞു പോയി!

ജയ്‌സണ്‍ ജോര്‍ജ്: ആ രഹസ്യം ഞാന്‍ വെളിപ്പെടുത്തുകയാണ്

ഫര്‍സാന കെ: സങ്കടത്തിന്റെ ഏതു കടലായിരിക്കും  അവളെ വിഴുങ്ങിയിട്ടുണ്ടാവുക?

പ്രശാന്ത് നായര്‍ തിക്കോടി: നാട്ടിലേക്ക് മടങ്ങാന്‍ ഇഷ്ടമില്ലാത്ത ഒരു പ്രവാസി!

നിഷ സൈനു: ഷെറി: എന്റെ മാമാട്ടിക്കുട്ടിയമ്മ

സജന ജോസഫ്: ഷബീറിക്കാ, പാലപ്പിള്ളി എസ്‌റ്റേറ്റില്‍ വഴിതെറ്റിപ്പോയ ആ കൊച്ചുകുട്ടി ഞാനാണ്!

Follow Us:
Download App:
  • android
  • ios