Asianet News MalayalamAsianet News Malayalam

ആ രഹസ്യം ഞാന്‍ വെളിപ്പെടുത്തുകയാണ്

Nee Evideyaanu Jaison George
Author
Thiruvananthapuram, First Published Aug 24, 2017, 3:29 PM IST

നീ എവിടെയാണ്'. എന്നോ കണ്ടുമുട്ടി എവിടെയോ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഒരുക്കുന്ന പംക്തി

ഏഴ് വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിതത്തിന്റെ നിറസാന്നിധ്യമായിരുന്ന ഒരു പെണ്‍സൗഹൃദം. ജയ്‌സണ്‍ ജോര്‍ജ് എഴുതുന്നു Nee Evideyaanu Jaison George

ഏഴു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു, നാം തമ്മില്‍ ഒരു ബന്ധവും ഇല്ലാതായിട്ട്.

ഫേസ്ബുക്കില്‍ കാല് കുത്തിയ സമയത്ത് ഞാന്‍ പരിചയപ്പെട്ട ആള്‍. ആണ്‍ പെണ്‍ ആകര്‍ഷണത്തിന്റെ പാതയിലൂടെ സഞ്ചരിച്ചു തുടങ്ങിയ സൗഹൃദം നിന്നില്‍ ബഹുമാനം ജ്വലിപ്പിക്കുന്ന തലത്തിലേക്ക് മാറിയത് നിന്റെ മിടുക്ക് കൊണ്ടുതന്നെയാണ്.

നിനക്ക് ഞാനായിരുന്നോ എനിക്ക് നീയായിരുന്നോ ആശ്വാസം എന്ന സംശയത്തിന് നീ മറഞ്ഞു പോയപ്പോള്‍ മാത്രമാണ് എനിക്കുത്തരം കിട്ടിയത്.

എനിക്ക് നീ തന്നെയായിരുന്നു ആശ്വാസം.

അധ്വാനത്തിന്റെ വെയിലുകള്‍ക്കിടയിലും പ്രാരബ്ദത്തിന്റെ കണ്ണീരുകള്‍ക്കിടയിലും ആരുമല്ല എന്ന അപകര്‍ഷതാബോധത്തിന്റെ ഇടയില്‍ നിന്നും എന്നെ കൈ പിടിച്ചുയര്‍ത്തിയത് നീ തന്നെയായിരുന്നു.

ഇത്രയൊക്കെ ആശ്വാസമായിരുന്നു എനിക്ക് നീയെങ്കിലും ഇന്നുവരെ ഒരിക്കല്‍ പോലും ഒരു ഫോട്ടോയില്‍ കൂടി പോലും ഞാനും നീയും കണ്ടിട്ടില്ല എന്നതാണ് അതിലെ അവിശ്വസനീയത.

പരിചയപ്പെട്ടു മണിക്കൂറുകള്‍ക്കിടയില്‍ ഫോട്ടോ കൈമാറുന്ന ഇന്നിന്റെ തലമുറകള്‍ക്കിടയില്‍ നീ വ്യത്യസ്തയായിരുന്നു .

ഒരിക്കല്‍ പോലും നിന്റെ മുഖം നീയെനിക്ക് കാണിച്ചു തന്നിട്ടില്ല.

എത്ര കെഞ്ചിയിട്ടാണ് ഒരേ ഒരു തവണ നീയെനിക്ക് ഫോണ്‍ ചെയ്തത്.

ആകെ പറഞ്ഞത് രണ്ടേ രണ്ടു വാക്ക്. 'ഹലോ., വിളിക്കാന്‍ പറഞ്ഞു വിളിച്ചു ഇനി വെക്കുവാണ് ട്ടോ'. ഇപ്പോഴും ഓര്‍മ്മയുണ്ടത്.

നീയെന്ന രൂപത്തിലുപരി അങ്ങേ തലയ്ക്കല്‍ നീയുണ്ടല്ലോ എന്നതായിരുന്നു എന്റെ ആശ്വാസം.

ഒടുവില്‍, 'ഞാന്‍ വീട്ടുകാരുമൊത്ത് ഒരു യാത്ര പോകുകയാണ്. ഇനിയെന്നും മിണ്ടാന്‍ പറ്റില്ല. എങ്കിലും ഇടയ്ക്ക് ഞാന്‍ മെയില്‍ ചെയ്യാം കേട്ടോടാ' എന്നതായിരുന്നു നിന്റെ അവസാന സന്ദേശം.

നിനക്കറിയുമോ ഞാന്‍ ഇന്നും നിന്റെ സന്ദേശത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന്. ഇപ്പോഴും നിന്റെ ഐഡിയില്‍ ഞാന്‍ വന്നു നോക്കും.

ഒരനക്കവും ഇല്ലാത്ത ആ ഐഡിയിലേക്ക് പ്രതീക്ഷയോടെ മെസ്സേജ് അയക്കും. എന്നെങ്കിലും നീ വായിക്കും എന്ന പ്രതീക്ഷയോടെ തന്നെ.

ഒരുപക്ഷേ നേര്‍ക്കുനേരെ നമ്മള്‍ കണ്ടുമുട്ടിയാലും പരസ്പരം അറിയാതെ കടന്ന് പോകും എന്നത് ഉറപ്പാണ്.

ലജ്ജയോട് കൂടി തന്നെ പറയട്ടെ, നിന്റെ യഥാര്‍ത്ഥ പേര് പോലും എനിക്കറിയില്ല. ഒരുപക്ഷേ നാളെ നാം തമ്മില്‍ പിരിയും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നെങ്കില്‍ ഞാന്‍ നിന്റെ യഥാര്‍ത്ഥ പേരെങ്കിലും ചോദിച്ചു അറിഞ്ഞേനെ.

ഒരിക്കലും നമ്മള്‍ ഇതുപോലെ പിരിയില്ല എന്ന് തന്നെയായിരുന്നു എന്റെ ധാരണ.

ഒന്നുറപ്പുണ്ട് നീയെന്നെ മനപ്പൂര്‍വ്വം ഒഴിവാക്കി പോയതല്ല. അതിനു തക്ക ഒരു പ്രശ്‌നവും നമുക്കിടയില്‍ ഉണ്ടായിട്ടില്ലല്ലോ.

എനിക്കും നിനക്കുമിടയില്‍ ഇനിയും ബാക്കിയുള്ളത് ഒന്ന് മാത്രം.

ഇന്ന് ഞാന്‍ നിനക്ക് തന്ന ആ വാക്ക് തെറ്റിക്കുകയാണ്.

ഞാനും നീയുമല്ലാതെ വേറൊരാള്‍ അറിയരുതെന്നു പറഞ്ഞു നമ്മള്‍ തമ്മില്‍ വാക്കാല്‍ ഒപ്പിട്ട ആ ഉടമ്പടി തന്നെ.

ഈ നീണ്ട ഏഴു വര്‍ഷം ഞാനത് ഒരു കുഞ്ഞു പോലുമറിയാതെ കാത്തു സൂക്ഷിച്ചു.

അന്ന് ഞാന്‍ കിണറിന്റെ റിംഗ് പണിക്ക് പോകുന്ന സമയം.

ഒരു ദിവസം പണി കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു. മൂന്ന് ബസ് മാറി കയറിയിട്ട് വേണം വീട്ടിലെത്താന്‍. അന്ന് നിന്റെ മെസ്സേജ് വന്നപ്പോള്‍ ഞാന്‍ പറഞ്ഞു ബസിലാണ് എന്ന്. നീയിത് വരെ വീട്ടിലെത്തിയില്ലേ എന്ന ചോദ്യത്തിന്, എനിക്ക് നിന്നെ പോലെ കാറും വണ്ടിയും ഒന്നുമില്ല, നിനക്ക് അത്രയ്ക്ക് വിഷമമാണെങ്കില്‍ നീയൊരു ബൈക്ക് വാങ്ങാനുള്ള കാശ് എനിക്ക് താ' എന്ന് അതേ രീതിയില്‍ മറുപടി പറഞ്ഞപ്പോഴും ഞാന്‍ പ്രത്യേകിച്ച് ഒന്നും ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം.

പക്ഷേ, നിന്റെ അക്കൗണ്ട് നമ്പര്‍ പറയ് എന്ന നിന്റെ മറുപടി കണ്ടപ്പോള്‍ ആണ് ഞാന്‍ അമ്പരന്ന് പോയത്.

ആദ്യം ഞാന്‍ വിചാരിച്ചു നീയെന്നെ കളിപ്പിച്ചതാകും എന്ന്. പക്ഷേ വീണ്ടും വീണ്ടും ചോദിച്ചു, അക്കൗണ്ട് നമ്പര്‍ വാങ്ങി പിറ്റേന്ന് പണമയച്ചു. മറുനാള്‍ ആ പണം പോയി എടുക്കുമ്പോഴും ഞാന്‍ ഒരു അത്ഭുത ലോകത്തായിരുന്നു എന്നത് സത്യമാണ്.

വണ്ടി വാങ്ങി അതിന്റെ ഫോട്ടോ നിനക്കയച്ചു തന്നു. ഒരുപാട് നന്ദി പറഞ്ഞെങ്കിലും നിന്റെ ഓഫീസിലെ പാവപ്പെട്ടവരെ സഹായിക്കുന്ന നിന്റെ മനസ്സിന് അതൊരു വലിയ കാര്യമായിരുന്നില്ല.

പക്ഷേ ഒരിക്കല്‍ പോലും പ്രതീക്ഷിക്കാതെയാണ് എനിക്കാ സൗഭാഗ്യം കിട്ടിയത്.

ഇന്നും കൂട്ടുകാരുടെ ഇടയിലും വീട്ടുകാരുടെ ഇടയിലും ഇല്ലായ്മകള്‍ക്കിടയില്‍ ഞാന്‍ കഷ്ടപ്പെട്ട് വാങ്ങിയ വണ്ടി തന്നെയാണത്.

നിന്റെ സ്‌നേഹത്തില്‍ എനിക്കര്‍ഹതയില്ലാത്ത അംഗീകാരം.

അല്ല, ഒരര്‍ത്ഥത്തില്‍ നീ തന്നെയാണ് ശരി. ഒരു പരിചയവുമില്ലാത്ത ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലാത്ത ഒരാള്‍ വണ്ടി വാങ്ങാന്‍ പൈസ അയച്ചു തന്നു എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ.

ആണും പെണ്ണും മിണ്ടിയാല്‍ അവിശുദ്ധ ബന്ധത്തിന്റെ കഥകള്‍ മെനയുന്ന സമൂഹം സൃഷ്ടിക്കുന്ന പുത്തന്‍ കഥകള്‍ കേള്‍ക്കുവാന്‍ ആഗ്രഹമില്ലാതിരുന്നിട്ടാവും നീയത് ആരുമറിയരുത് എന്ന നിബന്ധന വെച്ചത്.

ഇന്നും ആ വണ്ടി എന്റെ കയ്യിലുണ്ട്. നിന്റെയോര്‍മ്മയ്ക്ക്. ഒരിക്കല്‍ പോലും ഞാനത് വില്‍ക്കില്ല. ഇന്നും  അത് കാണുമ്പോള്‍ എന്റെ കണ്ണുകള്‍ നിറയും.   വേറാര് കേട്ടാലും ബാലിശമെന്നു പറയുന്ന എന്റെ സ്വന്തം ചിന്തയില്‍ എനിക്ക് ആ വണ്ടി നീയാണ്.

നിന്റെ പേര് ഞാന്‍ പറയാത്തത് മനപ്പൂര്‍വ്വം തന്നെയാണ്.

കാരണം ഇത് മറ്റൊരാള്‍ക്ക് പരിചയപ്പെടുത്താനല്ല.

എന്റെ ജീവിതപാതയില്‍ തണല്‍ മരമായി വന്നു വെയില്‍ കൊള്ളാന്‍ എന്നെ പ്രാപ്തമാക്കിയതിന് ശേഷം പൊടുന്നനെ മറഞ്ഞ നിന്നെ തേടുവാന്‍ വേണ്ടിയാണ്.

വേറൊരാള്‍ നിന്നെ തിരിച്ചറിഞ്ഞു വേറൊരു ദുഃഖവാര്‍ത്ത എന്നോട് പറയുന്നത് കേള്‍ക്കാന്‍ എനിക്കാഗ്രഹമില്ല എന്ന് തന്നെ കൂട്ടിക്കോ.

ഒരുപക്ഷേ ഇനിയൊരിക്കലും ഞാന്‍ നിന്നെ കണ്ടു മുട്ടില്ലായിരിക്കും പക്ഷേ ഒരിക്കലും എനിക്ക് മറക്കാനാവില്ല.

തളരും എന്ന് തോന്നിയപ്പോഴൊക്കെ പൊരുതാന്‍ പഠിപ്പിച്ചത് നീയായിരുന്നു.

നീയുണ്ട്. ലോകത്തിന്റെ ഏതോ കോണില്‍ ഇപ്പോഴുമുണ്ട്. സുഖമായി. സന്തോഷത്തോടെ.

എങ്കിലും ഉത്തരമില്ലാത്ത ആ ചോദ്യം ഒരിക്കല്‍ക്കൂടി ഞാന്‍ ചോദിച്ചോട്ടെ ....

നീയെവിടെയാണ്....?

നീ എവിടെയാണ് പരമ്പരയില്‍ താഴെ പറയുന്ന കുറിപ്പുകളാണ് പ്രസിദ്ധീകരിച്ചത്. അതില്‍ പറയുന്ന ആരെക്കുറിച്ചെങ്കിലും അറിയാമെങ്കില്‍, പ്രിയപ്പെട്ട വായനക്കാരേ, അക്കാര്യം webteam@asianetnews.inഎന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യൂ.
.......................................

നീ എവിടെയാണ്, കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​

മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!

അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?​

നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!

മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ  ആ ഫോണ്‍ കട്ട്  ആയി​

ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!

ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!

ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'​

നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?

ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?

സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!

ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍

ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!​

ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം​

കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'

സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര  കാലം കാത്തിരിക്കണം?

ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'

പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!

സമീരന്‍: കുന്നിന്‍മുകളിലെ ആ ഒറ്റവീട്!​

മല്‍ഹാല്‍ : ദിലീപേട്ടാ, ആ ബൈക്ക് ഇപ്പോഴും ഇവിടെയുണ്ട്!​

മുനീര്‍ ചൂരപ്പുലാക്കല്‍: ഡോണ്ട് വറി, മുസ്തഫ!​

മുഫീദ മുഹമ്മദ്: നാഗ്പൂരില്‍നിന്നും ഷക്കീല ബീഗം വിളിക്കുന്നു!​

കെ.ആര്‍ മുകുന്ദ്: 'മറന്നെന്നു കരുതണ്ട, മരിച്ചെന്നു കരുതിക്കോളൂ'

ഷാഹിദാ സാദിക്: സ്‌കൂള്‍ യൂനിഫോമിട്ട മാലാഖ!

സയ്യിദ് ഹിഷാം സഖാഫ് : അയാളുടെ അസ്വാഭാവിക സ്പര്‍ശം  എന്നില്‍ ഭയമുണ്ടാക്കി

അനിറ്റ് വാടയില്‍: ആദ്യമായി പ്രണയം തോന്നിയത് അവനോടാണ്; അതും ഒന്നാം ക്ലാസ്സില്‍!

ലിസി പി: നേര്‍ക്കുനേര്‍ നിന്നാല്‍ പോലും  നമ്മളിനി തിരിച്ചറിഞ്ഞെന്നു വരില്ല!

ജഹാംഗീര്‍ റസാഖ് പാലേരി: ആ പച്ചവെളിച്ചം കെട്ടു; ഡോ. ജുബ്‌ന ഇനി ഓഫ്‌ലൈന്‍!

അമ്മു:അങ്ങനെയാണ് ഞാന്‍ തടി കുറച്ചത്.

ബിന്ദു സരോജിനി: ഒരിക്കല്‍ കൂടി കാണണം, ഉള്ളിലുള്ള  പ്രണയം ഏറ്റു പറയാന്‍, ഒന്ന് മാപ്പുചോദിക്കാന്‍!

റഫീഖ് എം:  പിന്നെ നടന്നതൊക്കെ ട്രാഫിക് സിനിമയെ  വെല്ലുന്ന രംഗങ്ങള്‍!

മോളി ജബീന: നിങ്ങള്‍ക്കറിയാമോ  നിലമ്പൂരിലെ നിഖിലിനെ?

വിനു പ്രസാദ് : പിന്നെയൊരിക്കലും അവളെ ഞാന്‍ കണ്ടിട്ടില്ല

അനു കാലിക്കറ്റ്​ : ഈ ദുരൂഹത തീരുന്നില്ലല്ലോ, ആനി!​

Impact Story: നീ എവിടെയാണ്: ആറു വര്‍ഷത്തെ തെരച്ചിലിനുശേഷം  അംജുദയ്ക്ക് സവിനയുടെ കോള്‍!

എയ്ഞ്ജല്‍ മാത്യൂസ്: കവിത പോലെ ഒരു നഴ്‌സിംഗ് ടീച്ചര്‍!

അഞ്ജലി മാധവി ഗോപിനാഥ്: അന്ന് കരഞ്ഞ പോലെ പിന്നൊരിക്കലും ഞാന്‍ കരഞ്ഞിട്ടുണ്ടാവില്ല!

പനയം ലിജു: നീയിപ്പോള്‍ യു.എ.ഇ യിലാവും, അനില്‍, അല്ലെങ്കില്‍ നെടുമുടിയിലെ വീട്ടില്‍!

ഡിനുരാജ് വാമനപുരം: ഹരീഷ്, നിന്നെ അവരിപ്പോഴും മുറിയില്‍  അടച്ചിട്ടിരിക്കുകയാണോ?

ബിന്‍സ് തോമസ്: സൗദി ജയിലില്‍നിന്നിറങ്ങി നീ പോയതെങ്ങോട്ടാണ്?

നിതിന്‍ ജോസഫ്: 'അണ്ണാ, അണ്ണന്‍, എനിക്ക് പണി തന്നതാണല്ലേ!'

മിഥുന്‍ വൈശാഖംനജീബ: എന്റെ ക്ലാസിലെ 'പെണ്‍പുലി'!

ഹാഷിം പറമ്പില്‍ പീടിക: കുഞ്ഞു ഫാത്തിമാ,നീയറിഞ്ഞോ ആ  ഡോള്‍ഫിന്‍ വീണുടഞ്ഞു പോയി!
 

Follow Us:
Download App:
  • android
  • ios